Your Image Description Your Image Description

ഗാസിയാബാദ്: ഉത്തർപ്രദേശിൽ ഭാര്യയെ കൊലപ്പെടുത്തിയശേഷം മെട്രോ സ്റ്റേഷനിൽനിന്നു ചാടി യുവാവ് ആത്മഹത്യ ചെയ്തു. ഗുരുഗ്രാമിൽ അപാർട്മെന്റിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഗൗരവ് ശർമയാണ് മരിച്ചത്. ഉത്തർപ്രദേശിലെ ആഗ്ര സ്വദേശിയായ ഇയാൾ ഇന്ന് രാവിലെ 10.30ഓടെയാണ് കൗശാമ്പി മെട്രോ സ്റ്റേഷനിൽ എത്തിയത്.

ഗുർഗുഗ്രാമിലെ വീട്ടിൽ വച്ച് ഭാര്യ ലക്ഷ്മി റാവത്തിനെ കൊലപ്പെടുത്തിയ ശേഷം ഇയാൾ ഒളിവിലായിരുന്നു. കൊലപാതക കാരണം വ്യക്തമല്ല. സിസിടിവി ദൃശ്യത്തിൽ നിന്നാണ് ഇയാൾ റെയിൽവെ പ്ലാറ്റ്ഫോമിൽ നിന്ന് താഴേയ്ക്ക് ചാടുന്നത് കണ്ടത്. സംഭവ സ്ഥലത്തുവച്ചുതന്നെ ഇയാൾ മരിച്ചു. ആറുമാസം മുമ്പാണ് ഇരുവരും ഗുരുഗ്രാമിലേക്ക് മാറിയതെന്ന് പൊലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

ലക്ഷ്മിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയപ്പോൾ മൃതദേഹത്തിനരികിലിരുന്ന് ഒരു വയസ്സുള്ള കുട്ടി കരയുകയായിരുന്നു. തുടർന്ന് ഗൗരവിനെ കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് ഗുരുഗ്രാമിൽ നിന്നും 30 കിലോമീറ്റർ അകലെയുള്ള കൗശംഭിയിൽ ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. അന്വേഷണം നടന്നുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *