Your Image Description Your Image Description
Your Image Alt Text

കൊല്ലം: ഫുട്‌ബോള്‍ കളിക്കിടെയുണ്ടായ തര്‍ക്കം കലാശിച്ചത് വീട് കയറിയുള്ള അക്രമത്തില്‍. സംഭവത്തില്‍ ഒരാളെ കൂടി പൊലീസ് പിടികൂടി. നെടുമ്പന മുട്ടയ്ക്കാവ് അര്‍ഷാദ് മന്‍സിലില്‍ ഉമറുല്‍ ഫറൂഖ് (24) ആണ് പിടിയിലായത്. മുട്ടയ്ക്കാവ് ആല്‍ഫിയ മന്‍സിലില്‍ സിദ്ദിഖിനെയും കുടുംബത്തെയുമാണ് ഫറൂഖും സംഘവും ആക്രമിച്ചത്.

സംഭവത്തില്‍ ഫറൂഖിന്റെ പിതാവ് ഷാജഹാന്‍ (56), മാതാവ് നബീസത്ത് (47) എന്നിവരെയും സഹോദരന്‍ അര്‍ഷാദി(26)നെയും നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉമറുല്‍ ഫറൂഖും സിദ്ദിഖിന്റെ മകന്‍ സെയ്ദലിയും തമ്മില്‍ ഫുട്ബാള്‍ കളിക്കിടയില്‍ തര്‍ക്കം ഉണ്ടാവുകയും അതുസംബന്ധിച്ച് സിദ്ദീഖ് ഉമറുല്‍ ഫറൂഖിനോട് ചോദിക്കുകയും ചെയ്ത വിരോധമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. കണ്ണനല്ലൂര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജയകുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ഗോപകുമാര്‍, മധുസൂദനന്‍, എ.എസ്.ഐ ഹരിസോമന്‍, സി.പി.ഒമാരായ വിഷ്ണു, ആത്തിഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *