Your Image Description Your Image Description

ന്യൂഡൽഹി : കൊൽക്കത്തയിലെ ആർ.ജി.കർ ആശുപത്രിയിലെ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവം പരിഭ്രമവും പരിഭ്രാന്തിയും സൃഷ്ടിക്കുന്നുവെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു . അതേസമയം സ്ത്രീകളെ ഉപദ്രവിക്കാൻ അനുവദിക്കുന്നത് നിന്ദ്യവും കൂട്ടായതുമായ ഓർമക്കുറവാണെന്നും രാഷ്ട്രപതി പറഞ്ഞു . ഇത് ആദ്യമായിട്ടാണ് രാഷ്ട്രപതിയുടെ ഈ സംഭവത്തിൽ പ്രതികരിക്കുന്നത് .

സ്ത്രീകളെ കഴിവില്ലാത്തവരും ബുദ്ധിയും ശക്തിയും ഇല്ലാത്തവരായും ചിലർ കാണുന്നു. സ്ത്രീകളെ കേവലം ഉപഭോഗവസ്തു മാത്രമായാണ് കാണുന്നത്. രാജ്യത്തെ സ്ത്രീകൾക്കെതിരെ വൈകൃത ചിന്തയോടെ നടക്കുന്ന പ്രവണതകൾ തടയണം. സ്ത്രീകളുടെ ഉയർച്ച തടയുന്നത് അനുവദിക്കില്ലെന്നും രാഷ്ട്രപതി പറഞ്ഞു.

‘‘പെൺമക്കളെയും സഹോദരിമാരെയും ഇത്തരം ക്രൂരതകൾക്ക് വിധേയരാക്കുന്നത് ഒരു പരിഷ്കൃത സമൂഹവും അനുവദിക്കില്ല. നിർഭയ സംഭവത്തിനു ശേഷം 12 വർഷത്തിനുള്ളിൽ നിരവധി ബലാത്സംഗങ്ങൾ നടന്നു. സമൂഹം അതെല്ലാം മറന്നു. ഈ കൂട്ടായ ഓർമക്കുറവ് അരോചകമാണ്. ഈ വൈകൃതത്തെ നമുക്ക് സമഗ്രമായി കൈകാര്യം ചെയ്യണം. വിദ്യാർഥികളും ഡോക്ടർമാരും പൗരന്മാരും കൊൽക്കത്തയിൽ പ്രതിഷേധിക്കുമ്പോഴും ക്രിമിനലുകൾ മറ്റെവിടെയെങ്കിലും വേട്ടയാടുകയായിരിക്കും’’ – രാഷ്ട്രപതി പറഞ്ഞു .

 

Leave a Reply

Your email address will not be published. Required fields are marked *