Your Image Description Your Image Description

മുംബൈ : മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ട ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് വിദ്യാർഥിഅനുരാഗ് ജയ്സ്വാൾ മരിച്ചത് അമിതമായി മദ്യപിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. അനുരാഗ് ശനിയാഴ്ച രാത്രി നടന്ന ഫ്രഷേഴ്സ് പാർട്ടിയിൽ പങ്കെടുത്തിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം .

അനുരാഗ് അമിതമായ ലഹരി ഉപയോഗമാണ് മരണകാരണമെന്നാണ് അന്വേഷണ റിപ്പോർട്ട്. അതിനാൽ വാശിയിലെ സ്വകാര്യ ഹോട്ടലിലെ പാർട്ടിയിൽ പങ്കെടുത്ത 25 വിദ്യാർഥികളെ ചോദ്യം ചെയ്തു. ഇനി ആന്തരാവയവ പരിശോധനാ ഫലം കൂടി ലഭിച്ച മാത്രമാണ് കൂടുതൽ വിവരങ്ങൾ ലഭിക്കൂ . ജയ്സ്വാളിന്റെ മൃതദേഹം രക്ഷിതാക്കൾക്ക് കൈമാറി. ഇയാൾ മദ്യപിക്കാറില്ലെന്ന് പിതാവ് പൊലീസിനോട് പറഞ്ഞു.

ജയ്സ്വാൾ ടിസിൽ 12നാണ് പിജി പഠനത്തിനായി അനുരാഗ് എത്തിയത്. ശനിയാഴ്ച ക്യാംപസിലെ രണ്ടാം വർഷ വിദ്യാർഥികൾ സംഘടിപ്പിച്ച പാർട്ടിയിൽ പങ്കെടുത്ത് റൂമിൽ തിരിച്ചെത്തിയ അനുരാഗ് പിറ്റേന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *