Your Image Description Your Image Description
Your Image Alt Text

സൗദിയിൽ നിയമ ലംഘനങ്ങൾ നടത്തിയ  9,542 വിദേശികളെ ഒരാഴ്ചക്കിടെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം.  പുതിയതായി 18,553 പ്രവാസികൾ ഒരാഴ്ചക്കിടയിൽ പിടിയിലായി. രാജ്യത്തിന്‍റെ വിവിധ മേഖലകളിൽ നടത്തിയ റെയ്ഡിൽ താമസ, തൊഴിൽ നിയമങ്ങൾ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ എന്നിവ ലംഘിച്ചവരെയാണ് അധികൃതർ അറസ്റ്റ് ചെയതത്.

സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകൾ നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിൽ 11,503  താമസ നിയമലംഘകരും  4,315 അതിർത്തി സുരക്ഷാചട്ട ലംഘകരും  2,735  തൊഴിൽ നിയമലംഘകരുമാണ് പിടിയിലായത്. രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,121 പേർ പിടിയിലായി. ഇവരിൽ 28 ശതമാനം യെമനികളും 70 ശതമാനം ഏത്യോപ്യക്കാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്. 73 പേർ രാജ്യത്ത് നിന്ന് പുറത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *