Your Image Description Your Image Description

ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ പല പ്രമുഖരുടെയും മുഖംമൂടി അഴിഞ്ഞു വീഴുകയാണ് അതിൽ നടിയും സംവിധായകയുമായ ഗീതു മോഹൻദാസ്. മലയാള സിനിമ മേഖലയിലുണ്ടാകുന്ന ആരോപണങ്ങൾക്കിടെ സോഷ്യൽ മീഡിയകളിൽ ഇട്ട കുറിപ്പുകൾ ഏറെ ശ്രദ്ധകപ്പെടുകയാണ് .നിലവിൽ നടക്കുന്നതിനെല്ലാം പിന്നിൽ ആക്രമിക്കപ്പെട്ട ഒരു നടിയുടെ ദൃഢനിശ്ചയമാണെന്നാണ് ഗീതു മോഹൻദാസ് പറയുന്നത്.

സോഷ്യൽ മീഡിയയിലൂടെ ഗീതുവിൻറെ പ്രതികരണം ഇങ്ങനെയായിരുന്നു . ‘നമ്മൾ ഒരിക്കലും മറക്കരുത്, ഇതിനെല്ലാം തുടക്കം കുറിച്ചത് പൊരുതണമെന്ന ഒരു സ്ത്രീയുടെ ദൃഢനിശ്ചയമാണ്’ എന്നായിരുന്നു ​ വ്യത്യസ്ത സോഷ്യൽ മീഡിയ പ്ലാറ്റ്ഫോർമുകളിൽ കുറിച്ചത്.

വർഷങ്ങൾക്ക് മുമ്പ് നടിയെ കാറിൽ ആക്രമിച്ച സംഭവത്തിന് പിന്നാലെ പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ അന്ന് സിനിമ മേഖലയിലെ അതിക്രമങ്ങൾ കണ്ടെത്താനും സിനിമയിൽ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങളെ കണ്ടെത്താൻ ഹേമ കമ്മിറ്റി രൂപീകരിച്ചു .പിന്നീട് സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് 2019 ഡിസംബർ 31ന് സർക്കാരിന് കൈമാറിയത്.

അന്ന് 300 പേജുകളാണ് റിപ്പോർട്ടിൽ ഉണ്ടായത് . അതിൽ ഡബ്ല്യുസിസി പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറായിരുന്നില്ല. ഒടുവിൽ വിവരാവകാശ കമ്മീഷൻ ഇടപെട്ടതോടെ ഒ​ഗസ്റ്റ് 19ന് റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തീരുമാനിച്ചു. അതിൽ കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള പല കാര്യങ്ങളും റിപ്പോർട്ടിൽ പരമർശിക്കുന്നുണ്ട്.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *