Your Image Description Your Image Description

മനുഷ്യക്കടത്ത് നടത്തിയ യുവാവ് അറസ്റ്റില്‍. ഡാറ്റാ എന്‍ട്രി ജോലി വാഗ്ദാനം ചെയ്ത് സൈബര്‍ തട്ടിപ്പ് ജോലികള്‍ക്കായി മനുഷ്യക്കടത്ത് നടത്തിയതിനാണ് മണ്ണുത്തി പോലീസ് അറസ്റ്റ് ചെയ്തത് . പെരിങ്ങോട്ടുക്കര വടക്കുമുറി സ്വദേശിയായ പുത്തന്‍കുളം വീട്ടില്‍ വിമലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . 2023 ജൂലൈ മാസത്തിലാണ് സംഭവം നടന്നത് .

മണ്ണുത്തി സ്വദേശിയില്‍ നിന്ന് വിമൽ വിദേശത്ത് ഡാറ്റ എന്‍ട്രി ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ വാങ്ങി കംബോഡിയയിലേക്ക് ആളെ കടത്തിവിടുകയായിരുന്നു. പിന്നാലെ ഇയാൾ കംബോഡിയയില്‍ കെ ടി വി ഗ്യാലക്‌സി വേള്‍ഡ് എന്ന സ്ഥാപനത്തിലെത്തിയ യുവാവിനെ ഭീഷണിപ്പെടുത്തി ജോലികള്‍ ചെയ്യിപ്പിക്കുകയായിരുന്നു. തുടർന്ന് യുവാവ് ജോലിചെയ്യാന്‍ വിസമ്മതിച്ചപ്പോള്‍ വിമൽ പാസ്‌പോര്‍ട്ട് തിരികെ കൊടുക്കാതെ സ്ഥാപനത്തില്‍ നിന്നും പുറത്താക്കി . ശേഷം ഇന്ത്യന്‍ എംബസി വഴിയാണ് യുവാവ് നാട്ടിലെത്തിയത്.

 

നാട്ടില്‍ തിരിച്ചെത്തിയ യുവാവ് അടുത്തുള്ള മണ്ണുത്തി പോലീസ് സ്‌റ്റേഷനില്‍ പോയി പരാതി നല്‍കി .പ്രതിയെ ഇന്‍സ്‌പെകടര്‍ എം കെ ഷമീറിന്റെ അന്വേഷണത്തിലാണ് പിടികൂടിയത് . തുടർന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

 

സംഭവത്തിൽ അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ എം കെ ഷമീര്‍, സബ് ഇന്‍സ്‌പെ്കടര്‍മാരായ കെ ജി ജയപ്രദീപ്, ജിജു പോള്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എന്‍ പ്രശാന്ത്, ടി ഉണ്‍മേഷ്, ജോമോന്‍, അഭിലാഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനിഷ് ശരത് എന്നിവരും പങ്കാളികളായിട്ടുണ്ട് .

 

 

Leave a Reply

Your email address will not be published. Required fields are marked *