Your Image Description Your Image Description

തിരുവനന്തപുരം : ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ മൊഴികളും പരാതികളും അർഹിക്കുന്ന ഗൗരവത്തോടെ സമീപിക്കേണ്ടതാണെന്ന് അടിയുറച്ചു വിശ്വസിക്കുന്നതായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു . ഒപ്പം നിശബ്ദത ഇതിനു പരിഹാരമാകില്ലെന്നും അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചു.

സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ്‌ ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട്‌ തിങ്കളാഴ്ചയാണ് പുറത്തു വന്നത്. അതിൽ വേതനത്തിൽ സ്‌ത്രീ, പുരുഷ വിവേചനമുണ്ടെന്നും പലവിധ ലൈംഗിക ചൂഷണത്തിന്‌ സ്‌ത്രീകൾ ഇരയാകുന്നുണ്ടെന്നും വ്യക്തമാക്കിയ റിപ്പോർട്ടിൽ അവ തടയാനുള്ള ശുപാർശകളുമാണ് റിപ്പോർട്ടിൽ ഉണ്ടായത് . 295 പേജിൽ 233 പേജുകളും പുറത്തുവന്നു. അതിൽ 49–ാം പേജിലെ 96–ാം ഖണ്ഡികയും 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും 165 മുതൽ 196 വരെയുള്ള ഖണ്ഡികകളും അനുബന്ധവും ഒഴിവാക്കിയാണ്‌ നിലവിൽ റിപ്പോർട്ട്‌ പുറത്തു വിട്ടത് .

പല രാത്രികളിലും സിനിമയിൽ കാസ്റ്റിങ് കൗച്ച്, ഒറ്റയ്‌ക്ക്‌ ഹോട്ടൽമുറിയിൽ കഴിയാൻ സ്‌ത്രീകൾക്ക് ഭയം,പല രാത്രികളിലും സിനിമയിലെ പുരുഷൻമാർ വാതിലിൽ‌ ശക്തിയായി മുട്ടാറുണ്ട് , അതുകൊണ്ട് മാതാപിതാക്കൾക്കൊപ്പമാണ് മിക്കവരും ഷൂട്ടിങ്ങിനെത്തുന്നത് . തുടർന്ന് സിനിമയിൽനിന്ന് ഒഴിവാക്കപ്പെടുമെന്ന ഭീതി പലരെയും നിശബ്ദരാക്കുന്നു, തുടർന്ന് ഇതിന്റെ പേരിൽ കേസിനു പോയാൽ സൈബർ ആക്രമണം പോലുള്ള ഉപദ്രവങ്ങൾ ഉണ്ടാകുമെന്ന് നടിമാർക്ക്‌ ഭയം, പ്രശസ്‌തരിൽനിന്നുപോലും ലൈംഗിക ചൂഷണം തുടങ്ങിയവയാണ് പ്രധാന കണ്ടെത്തലുകളായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നത് .

2017 ജൂലൈ ഏഴിനാണ്‌ ജസ്റ്റിസ്‌ കെ ഹേമ അധ്യക്ഷയും കെ ബി വത്സലകുമാരി, നടി ശാരദ എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചത്‌. പിന്നാലെ ഡബ്ല്യുസിസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2019 ഡിസംബർ 31ന്‌ റിപ്പോർട്ട്‌ സമർപ്പിക്കുകയായിരുന്നു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *