Your Image Description Your Image Description

ചെന്നൈ : ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശോഭ കരന്ത‌ലാജെ ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രതികൾക്ക്‌ തമിഴ്‌ നാട്ടിൽ പരിശീലനം ലഭിച്ചിട്ടുണ്ടെന്ന വിവാദ പ്രസ്താവനയിൽ ആത്മാർഥമായി മാപ്പു പറയാൻ തയാറാകണമെന്ന് മദ്രാസ് ഹൈക്കോടതി. തുടർന്ന് ശോഭ കരന്ത‌ലാജെ സമൂഹമാധ്യമങ്ങളിലൂടെ തന്റ്റെ മാപ്പുപറഞ്ഞിരുന്നു. എന്നാൽ ജസ്റ്റിസ് ജി ജയചന്ദ്രൻ തമിഴർക്കെതിരെ വിവാദ പരാമർശം നടത്തിയിട്ടു പേരിനു മാപ്പു പറഞ്ഞു തലയൂരാനുള്ള നീക്കത്തെ അദ്ദേഹം വിമർശിച്ചു.

ശോഭ ഈ സംഭവത്തിൽ വാർത്താസമ്മേളനം വിളിച്ചുവരുത്തി മാപ്പു പറയുന്നതിൽ ചില പ്രശ്നങ്ങളുണ്ടായി . തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെ മാപ്പു പറഞ്ഞതെന്നുമുള്ള ശോഭയുടെ അഭിഭാഷകന്റെ മറുപടിക്കാണ്‌ കോടതിയുടെ ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയത്‌ .

വാദവുമായി മുന്നോട്ടു പോകാൻ തയാറാണെന്ന് ശോഭയുടെ അഭിഭാഷകൻ അറിയിച്ചു. ഓഗസ്റ്റ് 23ലേക്കു കേസ് മാറ്റി.

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *