Your Image Description Your Image Description
Your Image Alt Text
മുംബൈ: രാമക്ഷേത്രത്തിൽ പോകാൻ തനിക്ക് ആരുടേയും ക്ഷണം ആവശ്യമില്ലെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ശിവസേന (യുബിടി) തലവനുമായ ഉദ്ധവ് താക്കറെ.
ജനുവരി 22 ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിക്കാത്തതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘രാമ ക്ഷേത്രം എന്റേതുകൂടിയാണ്, എപ്പോള്‍ വേണമെങ്കിലും എനിക്കവിടെ പോകാം. ആരുടെയും ക്ഷണം ആവശ്യമില്ല, ഉദ്ധവ് താക്കറെ പറഞ്ഞു. ‘മുഖ്യമന്ത്രിയായപ്പോള്‍ ഞാൻ അയോധ്യയില്‍ പോയിട്ടുണ്ട്. അതുകൊണ്ട് ക്ഷണപത്രം എനിക്ക് ആവശ്യമില്ല. ഈ പരിപാടി രാഷ്ട്രീയവത്കരിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു,’ ഉദ്ധവ് മാധ്യമങ്ങളോട് പറഞ്ഞു.
‘രാമജന്മഭൂമി പ്രസ്ഥാനത്തിന് വേണ്ടി ശിവസേന നീണ്ട പോരാട്ടം നടത്തിയിട്ടുണ്ട്. ശ്രീരാമൻ ഒരു പാര്‍ട്ടിയുടെയും സ്വത്തല്ലെന്നും സുപ്രീം കോടതി വിധിയാണ് രാമക്ഷേത്ര നിര്‍മാണത്തിന് വഴിയൊരുക്കിയതെന്നും കേന്ദ്രത്തിന് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *