Your Image Description Your Image Description

അടിമാലി : അടിമാലിയിൽ കാറില്‍ കെട്ടിയിട്ട് ടാക്സി ഡ്രൈവറായ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമമെന്ന് പരാതി. കുഞ്ചിത്തണ്ണി ഉപ്പാർ മേപ്പുതുശേരി എം.എസ് സുമേഷിന് (38) നേരെയാണ് ആക്രമണം നടന്നത് .

നിലവിൽ അടിമാലി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ് യുവാവ് . പെണ്‍സുഹൃത്തിന്റെ നിർദേശപ്രകാരം എത്തിയ ക്വട്ടേഷൻ സംഘമാണ് ആക്രമിച്ചതെന്ന് യുവാവിന്റെ പരാതി.

വ്യാഴാഴ്ച രാത്രി 11ഓടെ ആലുവ ചൂണ്ടിയില്‍ വാടകക്ക് താമസിക്കുന്ന സുമേഷ് ജോലി കഴിഞ്ഞ് താമസ് സ്ഥലത്തേക്ക്‌ മടങ്ങുന്ന വഴി കല്ലാർകുട്ടിക്ക് സമീപം പനംകൂട്ടിയിലായിരുന്നു ആക്രമണം നടന്നത് . അഞ്ചുപേർ ചേർന്ന് കാർ തടഞ്ഞുനിർത്തിയശേഷം കൈകള്‍ സ്റ്റിയറിങ്ങിനോടും കഴുത്ത് സീറ്റിനോടും ചേർത്ത് ബന്ധിച്ചെന്നും കൈയിലും കഴുത്തിലും മുറിവേല്‍പ്പിച്ചെന്നും മൊബൈല്‍ തട്ടിയെടുത്തെന്നുമാണ് സുമേഷ് നല്‍കിയ പരാതിയില്‍ പറയുന്നത്.

സുമേഷിനെ വെള്ളിയാഴ്ച പുലർച്ചെ ഇതുവഴി പോയ ഓട്ടോ ഡ്രൈവറാണ് കാറില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. തുടർന്ന് ഇയാൾ അടിമാലി പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി സുമേഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി .

എറണാകുളത്ത് ഡ്രൈവറായി ജോലിചെയ്യുന്ന സുമേഷ് വിവാഹമോചിതനാണ്. ഇൻഫോപാർക്കിലെ ജീവനക്കാരിയുമായി ഏതാനും വർഷങ്ങളായി അടുപ്പത്തിലായിരുന്നു. കുഞ്ചിത്തണ്ണി സ്വദേശികളായ ഇരുവരും മൂന്നുവർഷം ഒന്നിച്ച്‌ താമസിച്ചു. പിന്നീട് അകന്നതോടെ സുമേഷ് യുവതിയുടെ ചില ചിത്രങ്ങളും സ്വകാര്യ സംഭാഷണങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായി യുവതി ഇൻഫോപാർക്ക് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *