Your Image Description Your Image Description
Your Image Alt Text

മദീനയിലെ പ്രധാന റോഡുകളിൽ സൈക്കിൾ പാതകൾ നിർമിക്കുന്നു. 70 കി.മീ ദൈർഘ്യത്തിലാണ് പാതകൾ വരുന്നത്. മദീന മുനിസിപ്പാലിറ്റിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പ്രഫഷനൽ റൈഡർമാരുടെ കഴിവുകൾ വർധിപ്പിക്കുന്നതിനും താമസക്കാർക്കിടയിൽ ആരോഗ്യ, കായിക അവബോധം വർധിപ്പിക്കുന്നതിനും പുതിയ ട്രാക്കുകൾ സഹായിക്കുമെന്ന് മുനിസിപ്പാലിറ്റി അധികൃതർ പറഞ്ഞു.

ഈ പാതകൾ പിന്നീട് മദീനയിലെ ചെറിയ ഗതാഗത മാർഗമായി മാറും. എല്ലാ വിഭാഗങ്ങൾക്കും എല്ലാ പ്രായക്കാർക്കും സേവനം നൽകുന്നതിനു വേണ്ട സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായാണ് സൈക്കിൾ പാതകൾ രൂപകൽപന ചെയ്തിരിക്കുന്നത്. 2025 വർഷാവസാനത്തോടെ മദീനയിലെ 33 സുപ്രധാന സ്ഥലങ്ങൾ ഉൾപ്പെടുത്തി 220 കിലോമീറ്റർ ദൈർഘ്യമുള്ള സൈക്കിൾ പാതകളുടെ സുരക്ഷിത ശൃംഖല നടപ്പാക്കി പ്രവേശനക്ഷമത കൈവരിക്കാനാണ് മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നത്. താമസക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനും സന്ദർശകരുടെ അനുഭവം സമ്പന്നമാക്കുന്നതിനുമുള്ള ചട്ടക്കൂടിനുള്ളിലാണ് ഇത് വരുന്നത്.‘കരീം ബൈക്ക്’ എന്ന പേരിൽ സൈക്കിൾ വാടകക്ക് കൊടുക്കുന്ന സ്റ്റേഷനുകൾ നിലവലിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *