Your Image Description Your Image Description
Your Image Alt Text

ഒരു കുടുംബത്തിലെ അഞ്ചുപേരുടേതെന്നു കരുതുന്ന അസ്ഥികൂടങ്ങൾ ചിത്രദുർഗയിലെ ഒരു വീട്ടിനുള്ളിൽ കണ്ടെത്തി. സർക്കാർ സർവീസിൽനിന്നു വിരമിച്ച എക്സിക്യുട്ടീവ് എൻജിനിയറായ ജഗന്നാഥ റെഡ്ഡിയുടെ വീട്ടിലാണ് അസ്ഥികൂടങ്ങൾ കണ്ടത്. ജഗന്നാഥ റെഡ്ഡി(85), ഭാര്യ പ്രേമ(80), മക്കളായ ത്രിവേണി(62), കൃഷ്ണ(60), നരേന്ദ്ര(57) എന്നിവരാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇവരുടെ അസ്ഥികൂടങ്ങളാണിതെന്ന് കരുതുന്നതായി പോലീസ് അറിയിച്ചു.

2019 ജൂലായിലാണ് ഇവരെ അവസാനം നാട്ടുകാർ കണ്ടതെന്ന് പറയുന്നു. അതിനുശേഷം വീട് അടഞ്ഞുകിടക്കുകയായിരുന്നു. നാട്ടുകാരുമായും ബന്ധുക്കളുമായും ബന്ധം പുലർത്താതിരുന്ന ഇവരെ ആരും ശ്രദ്ധിച്ചില്ല. അഞ്ചുപേരും രോഗബാധിതരായിരുന്നെന്നും പറയുന്നു. അടഞ്ഞുകിടക്കുന്ന വീട്ടിൽ ആരോ അതിക്രമിച്ചുകടന്നതിന്റെ സൂചനകൾ കാണാനുണ്ട്. മോഷണം നടന്നതിന്റെ ലക്ഷണങ്ങളുമുണ്ടെന്ന് പോലീസ് പറഞ്ഞു. രണ്ടുമാസം മുമ്പ് വീടിന്റെ വാതിൽ തകർന്ന നിലയിലായിരുന്നത് ചിലരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പക്ഷേ, പോലീസിനെ അറിയിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *