Your Image Description Your Image Description

ഖാൻ യൂനിസ്‌ ഗാസ സിറ്റിയിലെ ഷുജയ്യയിൽ ഇസ്രയേൽ തുടർച്ചയായ ആറാം ദിവസവും ആക്രമണം തുടരുന്നു. ഷുജയ്യയിൽ കടന്നുകയറിയ സൈന്യത്തിനെതിരെ ഹമാസ്‌ വലിയ പോരാട്ടമാണ് നടത്തുന്നത്‌. നേരത്തേ തന്നെ ഹമാസിനെ ഈ മേഖലയിൽനിന്ന്‌ തുടച്ചുനീക്കിയതായി സൈന്യം പറഞ്ഞിരുന്നു. എന്നാൽ, സൈനിക വാഹനങ്ങൾക്കും ടാങ്കുകൾക്കുംനേരെ ഇവർ നടത്തുന്ന അക്രമണങ്ങളുടെ ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു . 24 മണിക്കൂറിനിടെ റാഫയിലും ഖാൻ യൂനിസിലുമായി നടന്ന ഇസ്രയേൽ ആക്രമണങ്ങളിൽ 25 പേർ കൊല്ലപ്പെട്ടിരുന്നു .

ഏഴുമാസം ഇസ്രയേൽ തടവിലായിരുന്ന 50 പലസ്തീൻകാരെ വിട്ടയച്ചത്‌ വലിയ തെറ്റെന്ന്‌ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രതികരിച്ചു. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയുടെ ഡയറക്ടർ മുഹമ്മദ്‌ അബു സെൽമിയയെ ഉൾപ്പെടെയാണ്‌ ആക്രമണം കാരണം വിട്ടയച്ചത്‌.

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *