Your Image Description Your Image Description

ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്താൻ സെപ്റ്റിക് ടാങ്ക് പൊളിച്ച് പരിശോധന . മാന്നാറിലെ അനിലിന്റെ വീട്ടുവളപ്പിലാണ് പോലീസ് സംഘം സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോന നടത്തുന്നത് . സംഭവത്തിൽ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് . അറസ്റ്റിലായ ഇവര്‍ അനിലിന്റെ സുഹൃത്തുക്കളാണെന്നാണ് സൂചന.

അനിലിന്റെ ഭാര്യ കലയെ വീട്ടുവളപ്പിലെ ശൗചാലയത്തോട് ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടിയതായാണ് പോലീസ് സംശയിക്കുന്നത്. ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് അനില്‍ പരാതി നല്‍കിയിരുന്നു. എന്നാൽ അന്വേഷണത്തില്‍ വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചില്ല. കലയുടെ മാതാപിതാക്കള്‍ നേരത്തെ മരിച്ചിരുന്നു .കലക്ക് ഭിന്നശേഷിക്കാരനായ ഒരാളടക്കം രണ്ടുസഹോദരന്മാരാണുള്ളത്. സാധാരണക്കാരായത് കൊണ്ട് പരാതിയുമായി ഇവർ മുന്നോട്ട് പോയില്ല. ഇതിനിടെ അനില്‍ മറ്റൊരു വിവാഹo കഴിച്ചു .

കലയുമായുള്ള ബന്ധത്തില്‍ അനിലിന് ഒരുമകനുണ്ട്. അതോടെപ്പം രണ്ടാമത്തെ വിവാഹത്തില്‍ രണ്ടുമക്കളും ഉണ്ട് . ഇയാള്‍ നാട്ടില്‍ കെട്ടിട നിര്‍മാണ കരാറുകാരനായിരുന്ന സമയത്താണ് രണ്ടുമാസം മുമ്പ് ഇസ്രയേലിലേക്ക് ജോലി ക്കായി പോയത് .

‘അവളെപ്പോലെ നിന്നെയും കൊല്ലും’, പോലീസിന് കത്ത്… അടുത്തിടെ അമ്പലപ്പുഴ പോലീസിന് ലഭിച്ച ഒരു ഊമക്കത്തും അതിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവുമാണ് കലയുടെ തിരോധാനത്തില്‍ വഴിത്തിരിവായതെന്നാണ് സൂചന. കൃത്യത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ ഇയാളുടെ ഭാര്യയുമായി തര്‍ക്കമുണ്ടായപ്പോള്‍ കലയെ കൊലപ്പെടുത്തിയെന്നതിന്റെ സൂചന നല്‍കിയിരുന്നതായാണ് വിവരം. ‘അവളെപ്പോലെ നിന്നെയും കൊല്ലും’ എന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തത്രേ. തുടര്‍ന്നാണ് ഇക്കാര്യങ്ങള്‍ സംബന്ധിച്ച് പോലീസിന് ഊമക്കത്ത് ലഭിച്ചതെന്ന് കരുതുന്നു. ഇതിന് പിന്നാലെ പോലീസ് അന്വേഷണം നടത്തുകയും അന്വേഷണത്തിനൊടുവിൽ നാലുപേരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇതിനിടയിലാണ് മൃതദേഹം കുഴിച്ചുമൂടിയെന്ന് സംശയിക്കുന്ന സെപ്റ്റിക് ടാങ്ക് തുറന്ന് പോലീസ് പരിശോധന ആരംഭിച്ചത് .

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. സമഗ്രമായ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇതുസംബന്ധിച്ച വിവരങ്ങള്‍ പോലീസ് വിശദീകരിക്കമെന്നാണ് കരുതുന്നത്.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *