Your Image Description Your Image Description

ചെന്നൈ: മദ്യപിക്കുന്നതിനിടയിൽ ഉണ്ടായ തർക്കത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ രണ്ടുയുവാക്കളെ പോലീസ് അറസ്റ്റ് ചെയ്‌തു . മറൈമലൈ നഗറില്‍ താമസിച്ചിരുന്ന ടി. വിഘ്നേശിനെയാണ് വിശ്വനാഥന്‍ (23), ബിഹാര്‍ സ്വദേശി ദില്‍ഖുഷ് കുമാര്‍ (22) എന്നിവർ ചേർന്ന് കൊലപ്പെടുത്തിയത് .അതേസമയം ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്തയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഷോളിങ്കനല്ലൂരിലുള്ള ഐ.ടി. കമ്പനിയിലെ ജീവനക്കാരനായിരുന്ന വിഘ്നേശിനെ കഴിഞ്ഞ ഒരാഴ്ചയിലേറെയായി കണാനില്ലായിരുന്നു. തുടർന്ന് വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് മറൈമലൈ നഗര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തായ വിശ്വനാഥന്‍ പിടിയിലായത്. മരിക്കുന്നതിന് മുമ്പ് വിഘ്നേശിന്റെ മൊബൈല്‍ ഫോണിലേക്ക് അവസാനമായി വിളിച്ചത് വിശ്വനാഥനാണെന്ന് കണ്ടെത്തിയതോടെയാണ് ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. ആദ്യംവിശ്വനാഥൻ കുറ്റംനിഷേധിച്ചെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു .

കഴിഞ്ഞിടയ്ക്ക് വിഘ്നേശും വിശ്വനാഥനും ദില്‍ഖുഷ് കുമാറും ഒരുമിച്ചിരുന്നു മദ്യപിച്ചിരുന്നത് . അപ്പോള്‍ ആ സമയത്ത് വിഘ്നേശും ദില്‍ഖുഷ്‌കുമാറുംതമ്മില്‍ തര്‍ക്കമുണ്ടായി.ഇതിനിടെ വിഘ്നേശ്, ദില്‍ഖുഷ് കുമാറിനെ മര്‍ദിച്ചു. തുടർന്ന് ഉണ്ടായ വൈരാഗ്യത്തിൽ വിശ്വനാഥനും ദില്‍ഖുഷ് കുമാറുംചേര്‍ന്ന് വിഘ്നേശിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടു . മദ്യപിക്കുന്നതിനായി വിഘ്നേശിനെ വിളിച്ചുവരുത്തിയതിനുശേഷം ഇരുവരും ചേർന്ന് കുത്തിക്കൊല്ലുകയായിരുന്നു. തുടര്‍ന്ന് വിഘ്നേശിന്റെ മൃതദേഹം മറൈമലൈ നഗറിലുള്ള തടാകക്കരയിൽ കുഴിച്ചിടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *