Your Image Description Your Image Description

ബെംഗളൂരു: കര്‍ണാടകയിലെ ഹാസനില്‍ രണ്ടുപേരെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരായ ബെംഗളൂരു സ്വദേശി ആസിഫ്, ഹാസന്‍ സ്വദേശി ഷെറാഫത്ത് അലി എന്നിവരാണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത് . കൊലപാതകത്തിന് കാരണം
റിയല്‍ എസ്റ്റേറ്റ് ബിസിനസിലെ തർക്കമാണെന്നാണ് നിഗമനം. ഷെറാഫത്ത് അലിയെ വെടിവെച്ച ശേഷം ആസിഫ് സ്വയം നിറയൊഴിച്ച് മരിച്ചതായാണ് പോലീസ് കരുതുന്നത് .

വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ന് ഹാസന് സമീപം ഹൊയ്‌സാലിയയിലാണ് സംഭവം. മരിച്ച രണ്ടുപേരും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരാണ്. ഹൊയ്‌സാല നഗരയില്‍ ഒരു വസ്തു നോക്കാനായാണ് ആസിഫ് ഷെറാഫത്ത് അലി മുഖേനെ അവിടെയെത്തിയത് .തുടര്‍ന്ന് വസ്തു കണ്ടശേഷം രണ്ടുപേരും കാറിലിരുന്ന് സംസാരിച്ചെന്നും ഇതിനിടയിൽ വെടിയൊച്ച കേട്ടതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ഒരാളുടെ മൃതദേഹം കാറിന് പുറത്ത് നിലത്തുകിടക്കുന്ന നിലയിലും മറ്റൊരാളുടെ മൃതദേഹം കാറിനുള്ളിലുമായിരുന്നു കാണപ്പെട്ടത് .

പോലീസ് പറയുന്നത് റിയല്‍ എസ്റ്റേറ്റ് ബിസിനസിലെ തര്‍ക്കമാണ് വെടിവെപ്പിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ്. ഷെറാഫത്ത് അലിക്ക് നേരേ വെടിയുതിര്‍ത്തശേഷം ആസിഫ് അപ്പോൾ തന്നെ വെടിവെച്ച് ജീവനൊടുക്കിയെന്നാണ് നിഗമനം. പോലീസ് വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയപ്പോഴേക്കും രണ്ടുപേരും മരിച്ചിരുന്നു . സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .

 

Leave a Reply

Your email address will not be published. Required fields are marked *