Your Image Description Your Image Description
Your Image Alt Text

മുംബൈ: സെന്‍ട്രല്‍ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍പിഎഫ്) എട്ടുമാസത്തിനുള്ളില്‍ കണ്ടെടുത്തത് 1.38 കോടി രൂപയുടെ മോഷണ മുതല്‍.

ഓപ്പറേഷന്‍ യാത്രി സുരക്ഷയിലൂടെ  ഈ വര്‍ഷം ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവിലാണ് ഇത്രയും വലിയ മോഷണ മുതല്‍ കണ്ടെത്തിയത്.

സോലാപുര്‍ ഡിവിഷനിലാണ് ഏറ്റവും കൂടുതല്‍ തുക കണ്ടെടുത്തത്. സോലാപുരില്‍ 99.29 ലക്ഷം രൂപ വിലവരുന്ന മോഷണവസ്തുക്കള്‍ പിടിച്ചെടുക്കുകയും 33 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഈ കേസുകളില്‍ 102 പേര്‍ ശിക്ഷിക്കപ്പെട്ടു. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മുംബൈ ഡിവിഷനിലാണ്. 169 കേസുകളില്‍ 287 പേരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഭൂസാവല്‍ ഡിവിഷനില്‍ 23.80 ലക്ഷം രൂപയുടെ മോഷണമുതല്‍ പിടിച്ചെടുക്കുകയും 77 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

നാഗ്പൂരില്‍ 56 കേസുകളിലായി 170 പേരില്‍ നിന്നും 4.09 ലക്ഷം രൂപയുടെയും പുണെ ഡിവിഷനില്‍ 78 പേരില്‍ നിന്ന് 2.10 ലക്ഷം രൂപയുടെയും മോഷണമുതല്‍ കണ്ടെടുത്തു. 37 കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്ത്.

Leave a Reply

Your email address will not be published. Required fields are marked *