Your Image Description Your Image Description

 

ഡൽഹി: കുടിവെള്ളക്ഷാമത്തിൽ ഡൽഹി സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡൽഹി ജല ബോർഡ് ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ച് അക്രമാസക്തമായി. ജല ബോർഡിൻറെ ജനൽ ചില്ലുകൾ ബിജെപി പ്രവർത്തകർ അടിച്ചുതകർത്തു. ഡൽഹി ചത്തർപൂരിലെ ജല ബോർഡിൻറെ ഓഫീസിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്.

മുൻ എംപി രമേശ്‌ ബിധുരിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിന് ഇടയിലാണ് ജനൽ ചില്ലുകൾ തകർത്തത്. നേരത്തെ മുന്നിൽ അരവിന്ദ് കെജ്രിവാളിൻറെ കോലം കത്തിച്ച് ബിജെപി പ്രതിഷേധിച്ചിരുന്നു. പ്രതിസന്ധി രൂക്ഷമായതോടെ ദില്ലിയിലെ ജനങ്ങൾ കടുത്ത ദുരിതത്തിലായി. ഇതോടെ ദില്ലി സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

ചൂട് കൂടുംതോറും കുടിവെള്ള വിതരണവും ദില്ലിയിൽ താളം തെറ്റി. ദില്ലി എംപി ബാൻസുരി സ്വരാജിൻറെ നേതൃത്വത്തിലാണ് കെജ്രിവാളിൻറെ കോലം കത്തിച്ച് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചത്. ഇന്നലെ പ്രതിഷേധിച്ച കോൺഗ്രസിനെ ഇന്ന് സമരരംഗത്തില്ലായിരുന്നു. എന്നാൽ, ഹരിയാന സർക്കാർ മതിയായ വെള്ളം വിട്ടുതരാത്തത് പ്രശ്നം വഷളാക്കുന്നെന്നും വിഷയത്തിൽ ഉടൻ കേന്ദ്രം ഇടപെടണമെന്നുമാണ് ആംആദ്മി പാർട്ടിയുടെ ആവശ്യം.

പ്രശ്നം രൂക്ഷമാക്കാനായി നഗരത്തിലേക്കെത്തുന്ന പൈപ്പുകൾ പലയിടത്തും തകർക്കാനുള്ള ശ്രമം നടന്നെന്ന് മന്ത്രി അതിഷി മെർലെന ആരോപിച്ചു. കുടിവെള്ളം കൃത്യമായി കിട്ടാത്തതിൽ പരാതി പലവട്ടം പറഞ്ഞിട്ടും നടപടിയായില്ല. കുട്ടികൾ പോലും തെരുവിലിറങ്ങേണ്ടി വരുന്നുകയാണെന്നുമാണ് നാട്ടുകാരുടെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *