Your Image Description Your Image Description

ഇസ്‌ലാമാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 72-കാരന് വിവാഹം ചെയ്തുകൊടുക്കാനുള്ള ശ്രമം തടഞ്ഞ് പോലീസ് . പാകിസ്താനിലെ ചര്‍സദ്ദ ടൗണിലായിരുന്നു സംഭവം. പിതാവ്അഞ്ച് ലക്ഷം പാകിസ്താനി രൂപ വാങ്ങിയാണ് മകളെ വിവാഹം ചെയ്തുനല്‍കാന്‍ ശ്രമിച്ചത്. ഇതിൽ 72-കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

12-കാരിയായ മകളെ ആലം സയെദ് എന്നയാളാണ്
പണം വാങ്ങി വിവാഹം ചെയ്തുകൊടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍, പോലീസ് ഈ വിവരം അറിഞ്ഞ് നിക്കാഹ് നടക്കുന്നതിന് മുമ്പ് ഇടപെടുകയായിരുന്നു.പെണ്‍കുട്ടിയെ വിവാഹം ചെയ്യാൻ വേണ്ടി വന്ന 72-കാരനായ ഹബീബ് ഖാനിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .അതേസമയം ഇയാള്‍ക്കൊപ്പം നിക്കാഹ് നടത്താനെത്തിയ പുരോഹിതനേയും അറസ്റ്റ് ചെയ്തിത്തിട്ടുണ്ട് .

സംഭവത്തിൽ പെണ്‍കുട്ടിയുടെ പിതാവിനെതിരെ ബാലവിവാഹ നിയമപ്രകാരമാണ്കേസെടുത്തിരിക്കുന്നത് . പാകിസ്‌താനിൽ ബാലവിവാഹത്തിനെതിരെ ശക്തമായ നിയമം ഉണ്ടെങ്കിലും രാജ്യത്ത് പലയിടത്തും ഈ പ്രവണത നടന്ന് കൊണ്ടിരിക്കുവാണ് .

പാകിസ്താനിലെ രജന്‍പുരിലും തട്ടയിലും അടുത്തിടെ നടന്ന ബാലവിവാഹശ്രമം അധികൃതര്‍ തടഞ്ഞിരുന്നു. സ്വാതില്‍ 13-കാരിയെ 70-കാരനെ കൊണ്ട് വിവാഹം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തത് കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *