Your Image Description Your Image Description

ചൂട് വർധിക്കുന്നതിനിടെ മുന്നറിയിപ്പുമായി ഖത്തർ കാലാവസ്ഥ വകുപ്പ്. അന്തരീക്ഷ താപം 40 കടന്നതോടെ ഗൾഫ് മേഖലയാകെ ചുട്ടുപൊള്ളുകയാണ്. ശനിയാഴ്ച രാജ്യത്തിന്റെ വിവിധ മേഖലകളിൽ കനത്ത ചൂട് റിപ്പോർട്ട് ചെയ്തു. അൽഖോർ (41), ഗുവൈരിയ (41), ശഹാനിയ (42), ജുമൈലിയ (43), തുറൈന (42), കരാന (42) എന്നിവിടങ്ങളിലാണ് ഉയർന്ന അന്തരീക്ഷ താപനില രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ചെറിയ കാറ്റോടുകൂടിയ ചൂടേറിയ കാലാവസ്ഥക്ക് സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ടായിരുന്നു.

വേനൽക്കാലം പാരമ്യത്തോട് അടുക്കുമ്പോൾ പ്രദേശത്തെ ഹ്യുമിഡിറ്റിയുടെ സൂചനയായി ചൂട് ഇനിയും കൂടുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിൽ പൗരന്മാരും താമസക്കാരും മുൻകരുതൽ എടുക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഓരോ ദിനവും അന്തരീക്ഷ താപനില മുകളിലോട്ടാണ് കുതിക്കുന്നത്. ഒപ്പം, പൊടിക്കാറ്റ് മുന്നറിയിപ്പ് സൂചനകളുമുണ്ട്.അമിതമായ ചൂട് കാരണം സൂര്യാഘാതവും സൂര്യാതപവും ഉണ്ടായേക്കാം. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകും. അതിനാല്‍, ശരീര ഊഷ്മാവ് നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.

Related Posts