Your Image Description Your Image Description

പാർക്കുകൾ ഉൾപ്പെടെ ദുബൈയിലെ പെയ്ഡ് പാർക്കിങ് നിയന്ത്രണം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനായി പാർക്കിങ് നിയന്ത്രണ സ്ഥാപനമായ പാർക്കിൻ ദുബൈ മുനിസിപ്പാലിറ്റിയുമായി ധാരണയിലെത്തി. ധാരണപ്രകാരം മുനിസിപ്പാലിറ്റിയുടെ നിയന്ത്രണത്തിലുള്ള സഅബീൽ, മുഷ്രിഫ് നാഷനൽ പാർക്ക്, അൽ മംസാർ, അൽ ഖോർ, അൽ സഫ എന്നീ അഞ്ച് പാർക്കുകളിലെ പെയ്ഡ് പാർക്കിങ് നിയന്ത്രണം പാർക്കിനായിരിക്കും.

മുനിസിപ്പാലിറ്റിയുടെ കണക്കുകൾ പ്രകാരം ഈ അഞ്ചു പാർക്കുകളിലുമായി കഴിഞ്ഞ വർഷം എത്തിയത് 69.9 ലക്ഷം സന്ദർശകരാണ്. മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള ഖുറാനിക് ഗാർഡൻ കഴിഞ്ഞ വർഷം ആകർഷിച്ചത് 18 ലക്ഷം സന്ദർശകരേയും. കൂടാതെ ചിൽഡ്രൻസ് സിറ്റിയും മറ്റു നിരവധി മുനിസിപ്പൽ പാർക്കുകളുടെയും നിയന്ത്രണം നിലവിൽ ദുബൈ മുനിസിപ്പാലിറ്റിക്കാണ്. വൈകാതെ ഇവയുടെ നിയന്ത്രണവും പാർക്കിൻ ഏറ്റെടുത്തേക്കും. ദുബൈയിലെ പൊതു പാർക്കിങ് സൗകര്യങ്ങളുടെ സേവന നിലവാരവും പ്രവർത്തന കാര്യക്ഷമതയും വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഇരു സ്ഥാപനങ്ങളും പരസ്പരം കൈകോർത്തത്. ആസൂത്രണം, മാർഗനിർദേശങ്ങൾ വികസിപ്പിക്കൽ, പെർമിറ്റ് നടപടിക്രമങ്ങൾ കാര്യക്ഷമമാക്കൽ, സേവന നിലവാരം ഉയർത്തുന്നതിനായുള്ള ഡേറ്റ കൈമാറ്റം തുടങ്ങി പ്രധാന മേഖലകളിൽ ഇരു സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള പ്രത്യേക ചട്ടക്കൂടുകളും ധാരണയുടെ ഭാഗമായി പുറത്തിറക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts