Your Image Description Your Image Description

ചരക്കുനീക്കത്തിൽ വൻ വർധന രേഖപ്പെടുത്തി ഖത്തറിലെ തുറമുഖങ്ങൾ. 2025 ജൂണിൽ ഹമദ്, റുവൈസ്, ദോഹ തുറമുഖങ്ങളിൽനിന്നായി 1,43,000 ടണിന് മീതെയുള്ള ചരക്കുകളാണ് കൈമാറിയത്. മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 151 ശതമാനം വർധനയാണുണ്ടായതെന്ന് എംവാനി ഖത്തർ അധികൃതർ അറിയിച്ചു.നിർമാണ സാമഗ്രികളുടെ കയറ്റുമതിയുടെ അളവിൽ കഴിഞ്ഞ വർഷം ജൂണുമായി താരതമ്യപ്പെടുത്തുമ്പോൾ 14 ശതമാനം വർധനയുമുണ്ടായിട്ടുണ്ട്.

ഈ വർഷം ജൂണിൽ 232 കപ്പലുകളാണ് തുറമുഖങ്ങളിലെത്തിയത്. ഹമദ്, റുവൈസ്, ദോഹ തുറമുഖങ്ങളിലൂടെയുള്ള കണ്ടെയ്‌നർ കൈമാറ്റം 1,33,461 ടി.ഇ.യു (ട്വന്റിഫൂട്ട് ഇക്വിവലന്റ് യൂനിറ്റ്) ആണ്. ഈ കാലയളവിൽ ജനറൽ, ബൾക്ക് ചരക്ക് -1,43,101 ടൺ, റോറോ -9883 യൂനിറ്റ്, കന്നുകാലികൾ -15,229, നിർമാണ സാമഗ്രികൾ -25,742 ടൺ എന്നിങ്ങനെയായിരുന്നു ചരക്കുകൈമാറ്റം. വേൾഡ് മറൈൻ എയ്ഡ്സ് ടു നാവിഗേഷൻ ദിനത്തിന്റെ ഭാഗമായി ഖത്തറിലെ കടൽ ഗതാഗതം ആധുനികവും അന്താരാഷ്ട്ര നിലവാരമുള്ളതുമാക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് എംവാനി ഖത്തർ സന്നദ്ധത പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts