Your Image Description Your Image Description

മാനന്തവാടി: നീണ്ട ഇടവേളക്കുശേഷം ജില്ലയിൽ വീണ്ടും കോവിഡ്. രോഗികളുടെ എണ്ണം വർധിച്ചുവരുന്നതിനാൽ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് തുറന്നിട്ടുണ്ട്. ഈ മാസം ഇതുവരെ ജില്ലയിൽ 18 പേരാണ് രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയത്. ഇതിൽ രോഗം സ്ഥിരീകരിച്ച ഏഴുപേർ ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഒരാൾ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലാണുള്ളത്. ബത്തേരി സ്വദേശിയായ 29കാരനാണ് ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ചത്.

ഇയാളെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് മാനന്തവാടി മെഡിക്കൽ കോളജിൽ ഐസൊലേഷൻ വാർഡ് പ്രവർത്തനം തുടങ്ങിയതെന്ന് അധികൃതർ പറഞ്ഞു. പശ്ചിമേഷ്യൻ രാജ്യങ്ങളിലുണ്ടായ ഒമിക്രോൺ ജെ.എൻ.ഒന്നിന്റെ വകഭേദമായ എൽ.എഫ്-ഏഴ് ആണ് കേരളത്തിൽ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് കോവിഡ്-19 പ്രോട്ടോകോൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *