Your Image Description Your Image Description

ഒമാനിൽ താപനില വർധിക്കുന്നു . മിക്ക ഗവർണറേറ്റുകളിലും 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയിരിക്കുന്നത് ശിനാസ് വിലായത്തിലാണ്. 45.9 ഡിഗ്രി സെൽഷ്യസ് ആണ് ഇവിടെ അനുഭവപ്പെട്ട ചൂട്. സുഹാറിൽ 44.7, സുവൈഖ് 44.3, ജഅലൻ ബാനി ബു ഹസ്സൻ43.8 ഡഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് ശിനാസിന് പിന്നാലെ കനത്ത ചൂട് അനുഭവപ്പെട്ട മറ്റു പ്രദേശങ്ങൾ.

ഖുറിയാത്ത് (43.6), അൽ അവാബി (43), ബൗഷർ (42.8), സൂർ (42.7), ഖസബ് (42.6), സമൈൽ ( (42.5), ഇബ്ര (42) എന്നിവിടങ്ങളിലും സാമാന്യം ഭേദപ്പെട്ട ചൂടായിരുന്നു. വീണ്ടും വടക്കും പടിഞ്ഞാറൻ കാറ്റ് സജീവമായതോടെയാണ് താപനില കുതിച്ചുയരാൻ തുടങ്ങിയത്. ഞായറാഴ്ച വൈകുന്നേരംവരെ ഒമാനിലെ മിക്ക ഗവർണറേറ്റുകളെയും വടക്കുപടിഞ്ഞാറൻ കാറ്റ് ബാധിക്കുമെന്നാണ് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.കാറ്റിന്റെ ഫലമായി മരുഭൂമികളിലും തുറസ്സായ പ്രദേശങ്ങളിലും പൊടിപടലങ്ങളും മണൽക്കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് ദൂരക്കാഴ്ചയെയും ബാധിച്ചേക്കും.മുസന്ദം ഗവർണറേറ്റിന്റെയും ഒമാൻ കടലിന്റെയും പടിഞ്ഞാറൻ തീരങ്ങളിൽ കടൽ പ്രക്ഷുബ്ധമാകും. തിരമാലകൾ രണ്ടു മീറ്റർ വരെ ഉയർന്നേക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *