Your Image Description Your Image Description

കോഴിക്കോട്: പതിനഞ്ചുകാരിയെ തട്ടികൊണ്ട് പോയ കേസിൽ പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി. അസം സ്വദേശി നസീദുൽ ശൈഖിനെ ആണ് ഭവാനിപുരിൽ നിന്ന് അഞ്ച് മാസത്തിനു ശേഷം പോലീസ് കണ്ടെത്തിയത്.

2023 ഒക്ടോബറിലായിരുന്നുസംഭവം നടന്നത്. പെൺകുട്ടിയും കുടുംബവും കോഴിക്കോടാണ് താമസിച്ചിരുന്നത്‌. ഇവരുടെ തൊട്ടടുത്തായിരുന്നു പ്രതി താമസിച്ചിരുന്നത്. പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയശേഷം ഹരിയാണ സ്വദേശിക്ക് 25,000 രൂപയ്ക്ക് കൈമാറുകയായിരുന്നു.

പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ കേസന്വേഷിച്ച പോലീസ്, ഹരിയാണയിലെ ബുന എന്ന സ്ഥലത്ത് പെൺകുട്ടിയെ കണ്ടെത്തി. പിന്നാലെയാണ് നാസിദുൽ ശൈഖിനെ പോലീസ് പിടികൂടിയത്.

കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ ബിഹാറിൽവെച്ച് ഇയാൾ ട്രെയിനിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. പെൺകുട്ടിയെ പണംനൽകി വാങ്ങി വിവാഹം കഴിച്ചയാളെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. വില്പനയ്ക്ക് ഇടനിലക്കാരനായി നിന്ന പ്രതിയുടെ പിതാവായ കേസിലെ രണ്ടാം പ്രതി ഒളിവിലാണ്.

Leave a Reply

Your email address will not be published. Required fields are marked *