Your Image Description Your Image Description

ഡൽഹി: സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടിയിലുറച്ച് ഇന്ത്യ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നടപടി കർശനമായി നടപ്പാക്കാൻ തീരുമാനമായത്. പാകിസ്ഥാന് വെള്ളം നല്കാതിരിക്കാനുള്ള പദ്ധതി തയ്യാറെന്ന് കേന്ദ്രം വ്യക്തമാക്കി. ഹ്രസ്വകാല, ദീർഘകാല അടിസ്ഥാനത്തിലുള്ള 3 പദ്ധതികൾ തയ്യാറാക്കിയെന്ന് ജലശക്തി മന്ത്രി അറിയിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും യോ​ഗത്തിൽ പങ്കെടുത്തിരുന്നു. കരാർ മരവിപ്പിക്കുന്നത് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സ്വാ​ഗതം ചെയ്തിരുന്നു. അതേ സമയം, തീവ്രവാദ കേസുകളിൽ പെട്ടവരുടെ വീടുകളിലടക്കം ഭീകരർക്കായുള്ള തെരച്ചിൽ വ്യാപകമാക്കിയിരിക്കുകയാണ്. സൈന്യവും പൊലീസും ചേർന്നാണ് പരിശോധന നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *