Your Image Description Your Image Description

കൊല്ലം: സ്കൂളിൽ വിദ്യാർത്ഥിയെ വിളിക്കാനെത്തിയ യുവാവ് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി കാർ പാർക്കു ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവറുമായുണ്ടായ തർക്കത്തിനിടെ പ്രശ്നത്തിലിടപെട്ട യുവാവിനെ വിദ്യാർത്ഥികളുടെ മുന്നിലിട്ട് കുത്തിക്കൊലപ്പെടുത്തിയ കേസ്. പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ചന്ദനത്തോപ്പ് സ്വദേശി സിയാദാണ് യുവാവിനെ കൊലപ്പെടുത്തിയത്. കൊല്ലം അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതിയാണ് സിയാദിന് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജയ കമലാസനൻ ഹാജരായി.

2015 ജനുവരി 29നാണ് കേസിന് ആസ്പദമായ സംഭവം. സ്‌കൂളിൽ വിദ്യാർത്ഥിയെ വിളിക്കാൻ കാറിൽ എത്തിയ സിയാദ് വാഹനം മാറ്റു ന്നതുമായി ബന്ധപ്പെട്ട് ഓട്ടോഡ്രൈവർ നൂറുദ്ദീനുമായി തർക്കത്തിൽ ഏർപ്പെട്ടു. പ്രശ്നത്തിൽ ഇടപെട്ട ഓട്ടോ ഡ്രൈവറായ കിളികൊല്ലൂർ സ്വദേശി ധനീഷിനെ പ്രതി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. നൂറുദ്ദീനൊപ്പം ബദറുദീനെന്നയാൾക്കും സിയാദിന്റെ ആക്രമണത്തിൽ കുത്തേറ്റിരുന്നു

Leave a Reply

Your email address will not be published. Required fields are marked *