Your Image Description Your Image Description

ഡൽഹി: കോംഗോ നദിയിൽ ഇന്ധനം നിറച്ച് മടങ്ങവെ ബോട്ടിന് തീപിടിച്ചു. 143 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേരെ കാണാതായതായി റിപ്പോർട്ട്. കോം​ഗോയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗമായ ഇക്വേറ്റര്‍ പ്രവിശ്യയിലെ എംബണ്ടക നഗരത്തിന് സമീപത്തുവെച്ചാണ് ബോട്ടിന് തീ പിടിച്ചത്. തീപിടുത്തത്തി​ന്റെ കാരണം വ്യക്തമല്ല. ബോട്ടിൽ അഞ്ഞൂറിലേറെപ്പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണെന്ന് പാർലമെന്റ് അംഗം ജോസഫിൻ-പസിഫിക് ലോകുമു പറഞ്ഞു. ബുധനാഴ്ചയുണ്ടായ അപകടം വളരെ വൈകിയാണ് പുറംലോകമറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *