Your Image Description Your Image Description

പ്രസവം ഒക്കെ ന്യൂജനായി പണ്ട് അരികുത്തിക്കൊണ്ടിരുന്നപ്പോൾ പ്രസവിച്ചതും കറ്റമെതിച്ചു കൊണ്ട് ഇരിക്കുമ്പോൾ പ്രസവിച്ചതും ഒക്കെ കേട്ടിട്ടുണ്ട്. പുതിയ തലമുറ മാറ്റത്തിനൊപ്പമാണ് .വാട്ടർബർത്തും ഹോം ഡെലിവറിയും ഒക്കെ സർവ്വസാധാരണമായി ഇപ്പോൾ പലരും പരീക്ഷിച്ചു നോക്കാറുണ്ട്. അങ്ങനെ പരീക്ഷണം നടത്തി പെട്ടു പോയിരിക്കുകയാണ് ദമ്പതികൾ.വീട്ടിൽ പ്രസവം നടന്നുവെന്നതിന്‍റെ പേരിൽ കുട്ടിക്ക് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കോഴിക്കോട് കോട്ടൂളി സ്വദേശി ഷറാഫത്താണ് പരാതി നൽകിയത്. 2024 നവംബർ രണ്ടിന് ജനിച്ച കുട്ടിക്ക് നാല് മാസം കഴിഞ്ഞിട്ടും ജനന സർട്ടിഫിക്കറ്റ് നൽകുന്നില്ല എന്ന് കാണിച്ച് മനുഷ്യാവകാശ കമ്മിഷനാണ് പരാതി നൽകിയത്‘ഒക്ടോബർ 28 ആയിരുന്നു ഡേറ്റ് തന്നത്. പ്രസവ വേദന വരുമ്പോൾ ആശുപത്രിയിൽ പോകാമെന്ന് കരുതി. അതുകൊണ്ട് 28ന് ആശുപത്രിയിൽ പോയില്ല. പ്രസവത്തിന് ആശുപത്രിയിൽ പോകാഞ്ഞത് മരുന്ന് നൽകി പ്രസവം നടത്തും എന്നതിനാലാണ്. അതിന് താൽപ്പര്യമില്ലായിരുന്നു, നവംബർ 2നാണ് പ്രസവ വേദന വന്നത്, പെട്ടന്ന് കുഞ്ഞിന് ജന്മം നൽകി. മുകളിലെ നിലയിലായതിനാൽ പെട്ടന്ന് താഴേക്ക് എത്തിക്കാനായില്ല, പ്രസവശേഷം അടുത്ത കടയിൽ പോയി ബ്ലേഡ് മേടിച്ച് വന്ന് പൊക്കിൾക്കൊടി മുറിച്ചു’ ഭർത്താവ് ഷറാഫത്ത് പറയുന്നു. അക്യുപങ്ചർ പഠിച്ചിട്ടുണ്ട് അതുകൊണ്ട് മരുന്ന് കഴിക്കുന്നതിനോട് യോജിപ്പില്ലായിരുന്നുവെന്ന് കുട്ടിയുടെ മാതാവ് പറയുന്നു .കുട്ടി ജനിച്ച അന്ന് തന്നെ കെ സ്മാർട്ട് എന്ന ആപ്ലിക്കേഷൻ വഴി ജനന സർട്ടിഫിക്കറ്റിന് അപേക്ഷിച്ചു. ജനനസർട്ടിഫിക്കറ്റിനായി പലതവണ കോർപ്പറേഷനെ സമീപിച്ചെങ്കിലും ഫലം ഉണ്ടായില്ലെന്നാണ് പരാതിക്കാരിയും ഭർത്താവും പറയുന്നത്.എന്നാൽ ഈ പോസ്റ്റിനു താഴെ തന്നെ ഇക്കാര്യത്തിൽ വ്യക്തമായ മറുപടി പറഞ്ഞു കൊണ്ട് ഒരു കമന്റും ഉണ്ട് .അതിങ്ങനെയാണ് പെട്ടെന്നൊരു ദിവസം ഏതെങ്കിലും ദമ്പതികൾ ഒരു കുട്ടിയെ കൊണ്ട് വന്ന് കാണിച്ചിട്ട് ബർത്ത് സർട്ടിഫിക്കറ്റ് വേണമെന്ന് പറഞ്ഞാൽ കൊടുക്കാൻ പറ്റുമോ?
ആരോഗ്യകരമായ പ്രസവം, വാക്സിനേഷൻ, ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശം ഒക്കെ കുട്ടികൾക്കുണ്ട്. അതൊക്കെ വേറെ വിഷയമാണ്. അത് മാറ്റി വച്ച് ചിന്തിച്ചാലും നിലവിൽ കണ്ണുമടച്ച് സർട്ടിഫിക്കറ്റ് കൊടുക്കാൻ സാധിക്കില്ലല്ലോ. അതിന് കുട്ടി അവരുടേതാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞാലല്ലേ പറ്റൂ. DNA പരിശോധനകൾ നടത്തി അത് തെളിയിക്കട്ടെ..
വീട്ടിലെ സുഖപ്രസവം എന്നത് ലോട്ടറി അടിക്കുന്നത് പോലെയാണ്. രണ്ടു ജീവനുകൾ വച്ചു കൊണ്ടുള്ള ഒരു ഞാണിന്മേൽ കളി. ആ കളിയിൽ പണ്ട് ഒരുപാട് പേർ തോറ്റിട്ടുണ്ട്. ഇന്ന് മാതൃ-ശിശു മരണ നിരക്കുകൾ ഇത്രയും കുറഞ്ഞതിന് കാരണം ഗർഭകാലം മുതൽ എല്ലാ പരിചരണങ്ങളും ആശുപത്രികളിൽ നടക്കുന്നത് കൊണ്ടാണ്.
ജനിക്കുന്ന കുഞ്ഞ് കരയാൻ 5 മിനിട്ട് വൈകിയാൽ, അതിനിടയിൽ കൃത്യമായ മെഡിക്കൽ സപ്പോർട്ട് നൽകാൻ കഴിഞ്ഞില്ലെങ്കിൽ ആ കുട്ടി ജീവിച്ചാൽ പോലും തലച്ചോർ വളർച്ചയില്ലാത്ത ജീവിതകാലം മുഴുവൻ കുടുംബത്തിന് തന്നെ ഒരു സങ്കടക്കാഴ്ചയായി ജീവിക്കും. തലച്ചോറിലേക്ക് കുറച്ചു നേരത്തേക്ക് ആവശ്യത്തിന് ഓക്സിജൻ കിട്ടാതെ വരുന്ന ഹൈപ്പോക്സിക് ഇസ്കീമിക് എൻസെഫലോപതി എന്ന അവസ്ഥ കാരണമാണത്. മിനിട്ടുകളും സെക്കൻ്റുകളും ഒരാളുടെ വിധി നിർണയിക്കുന്നത് ഇങ്ങനെയൊക്കെയാണ്. അല്ലാതെ മതപുസ്തകങ്ങളും ജാതകങ്ങളും നോക്കിയിട്ടല്ല. ഇതൊരു ഒറ്റ ഉദാഹരണം പറഞ്ഞു എന്നേയുള്ളു. ഇങ്ങനെ നിരവധി പ്രശ്നങ്ങൾ വേറെ ഉണ്ടാവാം.
ഗർഭവും പ്രസവവും ഒക്കെ ഒന്നല്ല, രണ്ട് ജീവൻ കൈയിൽ പിടിച്ചുള്ള വലിയ ഗെയിമാണ്. സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടത്. വീട്ടിലെ പ്രസവം ഒരിക്കലും മാതൃകയാക്കരുത്. എടുക്കുന്ന എല്ലാവർക്കും ലോട്ടറി അടിക്കില്ലാ എന്ന തത്വം ഓർക്കുന്നത് ഇവിടെ വളരെ അനുയോജ്യമാണ്.ഇതു തന്നെയാണ് ഈ വാർത്ത കേൾക്കുന്ന എല്ലാവർക്കും പറയാൻ ഉള്ളത്

Leave a Reply

Your email address will not be published. Required fields are marked *