Your Image Description Your Image Description

രാജ്കോട്ട് : ഗുജറാത്തിലെ ഗൈനക്കോളജി ക്ലിനിക്കിൽ സ്ത്രീകളെ പരിശോധിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ യൂട്യൂബിലും ടെലഗ്രാമിലും പ്രചരിപ്പിച്ചതിൽ മൂന്നു പ്രതികളെ കൂടി അറസ്റ്റിൽ. ഇവരിൽ ഒരാൾ സൂറത്തിൽ നിന്നും മറ്റ് രണ്ട് പേരെ മഹാരാഷ്ട്രയിൽ നിന്നുമാണ് പിടികൂടിയത്.

കേസിൽ ഇതുവരെ ആറു പേർ അറസ്റ്റിലായിട്ടുണ്ട് .പ്രതികളിൽ ഒരാൾ ഇപ്പോഴും ഒളിവിലാണ് അയാൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. ഇതിൽ സൂറത്തിൽ നിന്നുള്ള പരിത് ധമേലിയ എന്നയാളാണ് രാജ്കോട്ടിലെ പായൽ ആശുപത്രിയിലെ സിസിടിവി ക്യാമറകൾ ഹാക്ക് ചെയ്തത്.

ഇവരിൽ മഹാരാഷ്ട്രയിൽ നിന്നുള്ള റയാൻ റോബിൻ പരേരയാണ് സിസിടിവി ഹാക്ക് ചെയ്ത് ദൃശ്യങ്ങൾ ടെലഗ്രാമിൽ പ്രചരിപ്പിച്ചത്. കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളിൽ 50,000-ത്തിലധികം സിസിടിവി ദൃശ്യങ്ങൾ ടെലഗ്രാം ചാനൽ വഴി വിൽക്കുകയും ചെയ്‌തു.

സിസിടിവി ക്യാമറകൾ ഹാക്ക് ചെയ്യാൻ ഇവർ ഉപയോഗിച്ച സോഫ്റ്റ്‌വെയർ ഉപകരണങ്ങൾ പോലീസ് കണ്ടെത്തി. ചില ഐപി അഡ്രസ്സുകൾ റൊമാനിയയിൽ നിന്നുള്ളതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

പ്രതികൾ വിപിഎൻ ഉപയോഗിച്ചിട്ടുള്ളതിനാൽ അവരെ കണ്ടെത്തുക ഏറെ ബുദ്ധിമുട്ടായിരിക്കുകയാണ്. കൂടാതെ ആശുപത്രി ദൃശ്യങ്ങൾ പ്രചരിച്ച ഇൻസ്റ്റാഗ്രാം അക്കൗണ്ടും ,ബംഗ്ലാദേശിൽ നിന്നുള്ള മറ്റൊരു ഐഡിയും കണ്ടെത്തിയിട്ടുണ്ട്.അതിനാൽ തന്നെ ദൃശ്യങ്ങൾ ഇന്ത്യയ്ക്ക് പുറത്തേക്കും പ്രചരിച്ചിട്ടുണ്ടോയെന്നും ഉദ്യോഗസ്ഥർ സംശയിക്കുന്നു.

ഇത്തരത്തിൽ ദൃശ്യങ്ങൾ വിറ്റ് ഏകദേശം 6 ലക്ഷം രൂപയോളം പ്രതികൾ സമ്പാദിച്ചതായും കണ്ടെത്തി.പ്രതികൾ ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോണുകൾ, ഹാർഡ് ഡ്രൈവുകൾ എന്നിവ പോലീസ് പിടിച്ചെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *