Your Image Description Your Image Description

ഡല്‍ഹി: ബ്രിട്ടീഷ് അന്താരാഷ്ട്ര മാധ്യമമായ ബിബിസിയുടെ ഇന്ത്യന്‍ വിഭാഗമായിരുന്ന ബിബിസി ഇന്ത്യയ്ക്ക് ഇഡി പിഴയിട്ടു. ഇന്ത്യയുടെ വിദേശ നാണ്യ വിനിമയ ചട്ടത്തിന്‍റെ ലംഘനത്തിനാണ് പിഴ ചുമത്തിയത്.

ബിബിസി ഇന്ത്യയ്ക്കും അതിന്‍റെ ഡയറക്ടര്‍മാരായിരുന്ന ഗിലെസ് ആന്‍റണി ഹണ്ട്, ഇന്ദു ശേഖര്‍ സിന്‍ഹ, പോള്‍ മൈക്കിള്‍ ഗിബ്ബണ്‍സ് എന്നിവർക്കുമാണ് പിഴയിട്ടിരിക്കുന്നത്.മൂന്ന് ഡയറക്ടർമാർക്ക് 1,14,82,950 രൂപ വീതം പിഴ ചുമത്തിയത്.

3,44,48,850 രൂപയാണ് ആകെ പിഴ ചുമത്തിയിരിക്കുന്നത്. കൂടാതെ ഫെമ നിയമത്തിന്റെ വ്യവസ്ഥകൾ ലംഘിച്ചതിന് 2021 ഒക്ടോബർ 15ന് ശേഷമുള്ള എല്ലാ ദിവസവും 5000 രൂപ പിഴയും നൽകണം.

2023 ആഗസ്റ്റ് നാലിന് ‘ബിബിസി വേൾഡ് സർവീസ് ഇന്ത്യയ്ക്കും മൂന്ന് ഡയറക്ടർമാർക്കും ഫിനാൻസ് മേധാവിക്കും വിവിധ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് ശേഷമാണ് നടപടി ആരംഭിച്ചത്. ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കുള്ള വിദേശഫണ്ടിന്‍റെ പരിധി 26 ശതമാനമാണെന്ന ചട്ടം ലംഘിച്ചതിനാണ് പിഴയിട്ടതെന്നും ഇഡി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *