Your Image Description Your Image Description

യുക്രെയ്നില്‍ ‘സാധ്യമായ’ ഒരു സമാധാന ഉടമ്പടിക്കും വ്ളാഡിമിര്‍ പുടിനും ഡോണള്‍ഡ് ട്രംപും തമ്മിലുള്ള ഉച്ചകോടിക്കും വഴിയൊരുക്കുന്നതിനും സൗദി അറേബ്യ വേദിയാകുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി റഷ്യന്‍, അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ സൗദി അറേബ്യയില്‍ കൂടിക്കാഴ്ച നടത്തുമെന്ന് ക്രെംലിന്‍ അറിയിച്ചു.

റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും, പുടിന്റെ അടുത്ത സഹായി യൂറി ഉഷാക്കോവും റിയാദിലെത്തും. ചൊവ്വാഴ്ച അമേരിക്കയുമായി ഒരു കൂടിക്കാഴ്ച പ്രതീക്ഷിക്കുന്നുവെന്നും, പ്രധാനമായും റഷ്യന്‍-അമേരിക്കന്‍ ബന്ധങ്ങള്‍ പൂര്‍ണ്ണമായും പുനഃസ്ഥാപിക്കുന്നതിനായി ഈ കൂടിക്കഴ്ച മാറുമെന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. കൂടാതെ, യുക്രെയ്ന്‍ പ്രമേയത്തെക്കുറിച്ചുള്ള സാധ്യമായ ചര്‍ച്ചകള്‍ക്കും രണ്ട് പ്രസിഡന്റുമാര്‍ക്കിടയില്‍ ഒരു കൂടിക്കാഴ്ച സംഘടിപ്പിക്കുന്നതിനും സൗദി വേദിയാകുമെന്നും ക്രെംലിന്‍ വക്താവ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *