Your Image Description Your Image Description

ഗൂഗിളിന്റെ സംശയാസ്പദമായ ലംഘനങ്ങളെക്കുറിച്ച് ചൈനയുടെ ആന്റിട്രസ്റ്റ് റെഗുലേറ്റര്‍ അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെയാണ് ഈ പ്രഖ്യാപനം നടത്തിയത്, ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ചുമത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സമീപകാല തീരുമാനത്തെത്തുടര്‍ന്ന് ഉടലെടുത്ത വര്‍ദ്ധിച്ചുവരുന്ന വ്യാപാര സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഗൂഗിളിനെതിരെ ചൈന അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, SAMR എന്നറിയപ്പെടുന്ന ആന്റിട്രസ്റ്റ് റെഗുലേറ്റര്‍, അന്വേഷണത്തെക്കുറിച്ച് ഒരു വിവരവും നല്‍കിയിട്ടില്ലെന്ന് ഗൂഗിള്‍ വ്യക്തമാക്കി. ചൈനയില്‍ ഗൂഗിളിന്റെ സാന്നിധ്യം പരിമിതമാണ്. ആഭ്യന്തര എതിരാളികള്‍ക്കുള്ള സര്‍ക്കാര്‍ പിന്തുണ, സൈബര്‍ സുരക്ഷാ ആശങ്കകള്‍, ചൈനീസ് ഉള്ളടക്ക മോഡറേഷന്‍ ആവശ്യകതകള്‍ നാവിഗേറ്റ് ചെയ്യുന്നതിലെ വെല്ലുവിളികള്‍ എന്നിവ ചൈനയില്‍ ഗൂഗിളിന്റെ വിപുലീകരണ ശ്രമങ്ങള്‍ക്ക് തടസ്സമായി.

അതേസമയം, സ്വന്തം രാജ്യത്ത് ഉള്‍പ്പെടെ ആഗോളതലത്തില്‍ റെഗുലേറ്ററി സൂക്ഷ്മപരിശോധനയില്‍ ഗൂഗിളിന് വിപുലമായ പരിചയമുണ്ട്. കഴിഞ്ഞ ഓഗസ്റ്റില്‍, സെര്‍ച്ച് എഞ്ചിനിലേക്കുള്ള മത്സരം തടയുന്നതിനായി ഗൂഗിള്‍ തങ്ങളുടെ ആധിപത്യം ചൂഷണം ചെയ്യുന്ന ഒരു കുത്തകയാണെന്ന് അമേരിക്കന്‍ ഫെഡറല്‍ കോടതി വിധിക്കുകയും ചെയ്തു.

അതേസമയം, മെക്‌സിക്കോയെയും കാനഡയെയും ലക്ഷ്യം വച്ചുള്ള അനധികൃത കുടിയേറ്റം, മയക്കുമരുന്ന് കടത്ത് എന്നിവയുമായി ബന്ധപ്പെട്ട അടിയന്തിര നടപടികളുടെ പാക്കേജിന്റെ ഭാഗമായി ട്രംപ് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 10% അധിക തീരുവ ചുമത്തിയിരുന്നു. ചൊവ്വാഴ്ച ഈ നടപടി പ്രാബല്യത്തില്‍ വന്നതിന് മിനിറ്റുകള്‍ക്ക് ശേഷം അമേരിക്കന്‍ ഹൈഡ്രോകാര്‍ബണുകള്‍, കാര്‍ഷിക യന്ത്രങ്ങള്‍, ചിലതരം വാഹനങ്ങള്‍ എന്നിവയ്ക്ക് തീരുവ ചുമത്തി ചൈനയും പ്രതികരിച്ചു. ലോക വ്യാപാര സംഘടനയില്‍ അവര്‍ ഔദ്യോഗിക പരാതിയും നല്‍കി

Leave a Reply

Your email address will not be published. Required fields are marked *