Your Image Description Your Image Description

പത്തനംതിട്ട : പോക്സോ കേസുകളിൽ രണ്ട് പ്രതികൾക്ക് ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ കോടതി. തിരുവല്ല പൊലീസ് 2023 ൽ രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതി കുറ്റൂർ താഴെ പള്ളേത്ത് വീട്ടിൽ വർഗീസിനെ (64) 10 വർഷം കഠിനതടവിനും 50,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്.

കീഴ്‌വായ്‌പ്പൂർ പൊലീസ് 2022 ൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതി ആനിക്കാട് വായ്പ്പൂർ കുന്നംഭാഗം വടശ്ശേരിൽ വീട്ടിൽ സോളമൻ എന്ന് വിളിക്കുന്ന വി പി പ്രശാന്തിന് (38) ആറ് വർഷം കഠിനതടവും 75,000 രൂപ പിഴയുമാണ് ശിക്ഷിച്ചത്. സ്പെഷ്യൽ ജഡ്ജി ഡോണി തോമസ് വർഗീസിന്റേതാണ് വിധി.

ഓട്ടോയിൽ സ്കൂളിലേക്കും തിരികെയും പെൺകുട്ടിയെ കൊണ്ടുപോയിരുന്നത് വർഗീസ് ആയിരുന്നു. ഓട്ടോയിൽ വച്ചും പ്രതിയുടെ വീട്ടിൽ വച്ചും പെൺകുട്ടിയെ ലൈംഗിക അതിക്രമം കാട്ടി എന്നതായിരുന്നു കേസ്.

കീഴ്‌വായ്‌പ്പൂർ കേസിൽ ആറ്റു തീരത്തുനിന്നും കൂൺ പറിക്കാനാണെന്ന വ്യാജേന പ്രതി കുട്ടിയെ വീട്ടിൽ നിന്നും വിളിച്ചിറക്കിക്കൊണ്ടുപോയശേഷം ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *