Your Image Description Your Image Description

കൊച്ചി : വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലിൽ വഴിവിട്ട സഹായം നൽകിയ സംഭവത്തിൽ മൊഴി നൽകിയ ജീവനക്കാരെ സ്വാധീനിക്കാൻ ജയിൽ ഡിഐജിയുടെ ശ്രമം. ജയിൽ മധ്യമേഖല ഡിഐജി പി.അജയകുമാറിനെതിരെ 20 ജീവനക്കാരാണ് മൊഴി നൽകിയത്.

അജയ കുമാറിനൊപ്പം ജയിലിലെത്തിയ പവർ ബ്രോക്കർ തൃശൂർ സ്വദേശി ബാലചന്ദ്രൻ്റെ സഹായത്തോടെയാണ് ജയിൽ ഡിഐജി ശ്രമം നടത്തിയത്. ഇക്കാര്യവും ജീവനക്കാർ പരാതിയായി നൽകും.

സംഭവത്തിൽ മധ്യമേഖല ജയിൽ ഡിഐജിയെയും,കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തിരുന്നു. ജയിൽ ആസ്ഥാനത്തെ ഡിഐജി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് രണ്ടു ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടിക്ക് ശുപാർശ ചെയ്തത്. റിപ്പോർട്ടിന്മേൽ ആഭ്യന്തര സെക്രട്ടറി ആകും നടപടി സ്വീകരിക്കുക.

കാക്കനാട് ജില്ലാ ജയിലിൽ ബോബി ചെമ്മണ്ണൂർ റിമാൻഡിൽ കഴിയുമ്പോഴാണ് മധ്യമേഖല ജയിൽ ഡിഐജി പി അജയകുമാർ ബോബി ചെമ്മണ്ണൂരിന്റെ സുഹൃത്തുക്കളുമായി ജയിലിൽ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *