Your Image Description Your Image Description

ഡൽഹി: ചത്തീസ്ഗഡിൽ മാധ്യമപ്രവർത്തകന്റെ കൊലപാതകത്തിൽ മൂന്നുപേർ അറസ്റ്റിൽ. കൊല്ലപ്പെട്ട മുകേഷ് ചന്ദ്രക്കാറിന്‍റെ ബന്ധുക്കളായ രണ്ടുപേർ ഉൾപ്പടെ മൂന്നുപേരെയാണ് കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്.

സ്വതന്ത്ര മാധ്യമപ്രവർത്തകനായ മുകേഷ് ചന്ദ്രക്കർ(32)ന്‍റെ മൃതദേഹമാണ് ബിജാപൂരിലെ ചട്ടൻപാറ ബസ്തിയിലെ സെപ്റ്റിക് ടാങ്കിൽ കണ്ടെത്തിയത്. ജനുവരി ഒന്ന് മുതൽ ഇയാളെ കാണാതായത്.സംഭവത്തിൽ മുകേഷിന്‍റെ ബന്ധുവായ റിതേഷ് ചന്ദ്രാകറിനെ ശനിയാഴ്ച റായ്പൂർ വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തു. മുകേഷിന്‍റെ മറ്റൊരു ബന്ധു ദിനേഷ് ചന്ദ്രാകർ, സൂപ്പർവൈസറായ മഹേന്ദ്ര രാംടെകെ എന്നിവരെ പിടികൂടിയത്.

കൊലപാതകത്തിന് പിന്നിലെ മുഖ്യ സൂത്രധാരൻ സുരേഷ് ചന്ദ്രകർ ഒളിവിലാണ്.ബന്ധുവായ റിതേഷ്, മഹേന്ദ്ര രാംടെകെ എന്നിവർക്കൊപ്പം സുരേഷിന്‍റെ സ്ഥലത്ത് വച്ച് മുകേഷ് അത്താഴം കഴിച്ചതായും ഇതിനിടെ ഇവരുമായി മുകേഷ് തർക്കമുണ്ടായതായും പോലീസ് പറഞ്ഞു.

റിതേഷും മഹേന്ദ്രയും മുകേഷിനെ ഇരുമ്പ് വടി കൊണ്ട് ആക്രമിക്കുകയും തുടർന്ന് മുകേഷ് സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെടുകയും ചെയ്തു. പിന്നീട് ഇവർ മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളി. മുകേഷിന്‍റെ ഫോണും കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും ഇവർ നശിപ്പിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *