Your Image Description Your Image Description

അദാനി ഗ്രൂപ്പ്, അദാനി പവര്‍, അംബുജ സിമന്റ്‌സ് എന്നീ കമ്പനികളിലെ ഒരുഭാഗം ഓഹരികള്‍ വിറ്റ് കടബാധ്യത കുറയ്ക്കാന്‍ തീരുമാനിച്ചു . ഇവർ ഇരു കമ്പനികളിലെയും അഞ്ച് ശതമാനം ഓഹരികള്‍ വിറ്റ് കടംകുറയ്ക്കാനാണ് ആലോചിക്കുന്നത് . ജൂണിൽ അദാനി പവറില്‍ 72.71 ശതമാനവും അംബുജ സിമന്റ്‌സില്‍ 70.33 ശതമാനവും പങ്കാളിത്തമാണ് അദാനി ഗ്രൂപ്പിനുള്ളത്. അതിൽ 20,000 കോടി മൂല്യമുള്ള ഓഹരികള്‍ ബ്ലോക്ക് ഡീലുകള്‍ വഴിയോ ഓഫര്‍ ഫോര്‍ സെയിലൂടെയോ കൈമാറിയേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന .

അദാനി പവറിന്റെ ഓഹരി 1.2 ശതമാനം ഇടിവുണ്ടായി. അത് വ്യാപാരം 686.75 നിലവാരത്തിലായിരുന്നു നടന്നത്. അംബുജ സിമെന്റ്‌സിന്റെ ഓഹരി 0.5 ശതമാനത്തിൽ 632.5 രൂപയായി . ഒരു വര്‍ഷത്തിനിടെ അംബുജ സിമന്റ്‌സിന്റെ വിലയില്‍ 18 ശതമാനം ഉയർച്ച ഉണ്ടായി . ഇത് 2024ല്‍ അദാനി പവറിന്റെ വില 30 ശതമാനമായി ഉയർത്താൻ സഹായിച്ചു .

ഓഗസ്റ്റ് അഞ്ചിന് 8,373 കോടി അദാനി എനര്‍ജി സൊലൂഷന്‍സ് 8,373 കോടി രൂപനേടിയിരുന്നു . അദാനി എനര്‍ജി സൊലൂഷന്‍സ്, അദാനി എന്റര്‍െ്രെപസസ്, അംബുജ സിമന്റ്‌സ്, അദാനി പവര്‍, അദാനി ഗ്രീന്‍ എനര്‍ജി എന്നീ കമ്പനികളില്‍ ജൂലായില്‍ അദാനി ഗ്രൂപ്പ് പ്രൊമോട്ടര്‍മാര്‍ 23,000 കോടി രൂപയിലേറെ നിക്ഷേപം നടത്തുകയും ചെയ്‌തു.

ഏപ്രില്‍ മാസത്തില്‍ ഗൗതം അദാനി കുടുംബം 8,339 കോടി രൂപയുടെ നിക്ഷേപവും , അദാനി 2022 ഒക്ടോബറില്‍ 5,000 കോടി രൂപ ഈ മാര്‍ച്ചില്‍ 6,661 കോടി രൂപയും നിക്ഷേപിക്കുകയുണ്ടായി .

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *