Your Image Description Your Image Description

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴ തുടരുന്ന സാഹചര്യത്തില്‍ എട്ട് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്കൻ കേരളത്തില്‍ നാളെയും മറ്റന്നാളും അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് പ്രവചനത്തില്‍ പറയുന്നു. മണ്‍സൂണ്‍ പാത്തി സജീവമായി തുടരുകയാണ്. കേരള തീരം മുതല്‍ ഗുജറാത്ത് തീരം വരെ ന്യൂനമർദപാത്തി നിലനില്‍ക്കുന്നു. മഴയ്ക്ക് അനുകൂലമായ സാഹചര്യം തുടരുന്നു.

അതിശക്തമായ മഴയും കാറ്റും തുടരുന്നതിനാല്‍ മലയാറ്റൂര്‍ വനം ഡിവിഷന് കീഴിലുളള ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചിടുന്നതായി അറിയിപ്പ് വന്നു. കാലടി മഹാഗണിത്തോട്ടം, ഭൂതത്താന്‍കെട്ട്, പാണിയേലിപോര് എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ബുധന്‍, വ്യാഴം, വെള്ളി (ജൂലൈ 31, ഓഗസ്റ്റ് 1, 2) ദിവസങ്ങളിലാണ് അടച്ചിടുക. കോട്ടയത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളിലും പ്രവേശനവിലക്ക് ഏർപ്പെടുത്തി. ഇലവീഴാപൂഞ്ചിറ,ഇല്ലിക്കല്‍കല്ല്, മാർമല അരുവി എന്നിവിടങ്ങളിലെ പ്രവേശനം നിരോധിച്ചു. ഈരാറ്റുപേട്ട വാഗമണ്‍ റോഡിലെ രാത്രികാലയാത്രയ്ക്കും നിരോധനം ഏർപ്പെടുത്തി. ജില്ലയിലെ ഖനനപ്രവർത്തനങ്ങള്‍ക്കും വിലക്കുണ്ട്.

കോഴിക്കോട് ജില്ലയില്‍ മലയോര മേഖലയിലും മാവൂര്‍ പ്രദേശത്തും വെള്ളക്കെട്ട് . നൂറോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഏറ്റവും കൂടുതൽ വെള്ളക്കെട്ട് മാവൂര്‍, മുക്കം മേഖലകളിലാണ് .അതിനാൽ മുക്കത്ത് 19 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയും ,ചാത്തമംഗലത്ത് പതിനഞ്ച് കുടുംബങ്ങളേയും മാറ്റി, ഒപ്പം മാവൂരില്‍ ആറ് ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു.

അതേസമയം വെള്ളക്കെട്ട്തെങ്ങിലക്കടവ്, ആമ്ബിലേരി ,വില്ലേരി താഴം ഭാഗങ്ങളിൽ തുടരുകയാണ് . ഇവിടെ ഗതാഗത തടസ്സവും ഇപ്പോൾ നിലനിൽക്കുന്നുണ്ട് . പോലീസ് ഉടൻ വെള്ളം കയറിയ റോഡുകള്‍ ബാരിക്കേഡ് വെച്ച്‌ അടച്ചു. ശേഷം റോഡുകളിലൂടെ ഗതാഗതം തിരിച്ചു വിട്ടു. പിന്നാലെ തൃശൂർ വില്ലടത്തെ വെള്ളം കയറിയ വീടുകളില്‍ നിന്ന് ആളുകളെ ക്യാമ്ബിലേക്ക് മാറ്റി പാർപ്പിച്ചു . അതിൽ മാടക്കത്തറ പഞ്ചായത്തിലെയും തൃശൂർ കോര്പറേഷനിലെ വില്ലടം ഡിവിഷൻ പ്രദേശത്തുള്ള കുടുംബങ്ങളെയാണ് മാറ്റിയത്. തൃശൂർ ജില്ലയില്‍ പീച്ചി, വാഴാനി, പെരിങ്ങല്‍ക്കുത്ത്, പൂമല, അസുരൻകുണ്ട്, പത്താഴക്കുണ്ട് ഡാമുകളില്‍ നിന്ന് വെള്ളം പുറത്തേക്കു ഒഴുക്കുന്നുണ്ട്.

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *