Your Image Description Your Image Description

 

മലപ്പുറം: നിപാ രോ​ഗം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ മലപ്പുറം ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശി പതിനാലുകാരൻ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ 11.30 നാണ് കുട്ടി മരണത്തിന് കീഴടങ്ങിയത് .

എട്ടാം ക്ലാസ്‌ വിദ്യാർഥിയായ കുട്ടി പനി ബാധിച്ച് 10ന് പാണ്ടിക്കാട്ടെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സതേടിയിരുന്നു.ശേഷം 13ന്‌ പാണ്ടിക്കാട്ടെ പികെഎം ആശുപത്രിയിലും കാണിച്ചു. തുടർന്ന് രോഗം മൂർച്ഛിച്ചതോടെ 15ന് പെരിന്തൽമണ്ണയിലെ മൗലാന ആശുപത്രിയിയിലേക്ക് കൊണ്ട് പോയി . പിന്നീട് നടത്തിയ സമഗ്രമായ പരിശോധനയിൽ കുട്ടിയിൽ ചെള്ള്‌ പനി സ്ഥിരീകരിച്ചു. പിന്നാലെ വെള്ളിയാഴ്‌ച കോഴിക്കോട്ടെ മിംസ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. അവിടെ വച്ച് നിപ സംശയത്തെ തുടർന്ന്‌ സ്രവസാമ്പിൾ കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ എത്തിച്ചു . പിന്നീട് പുണെ എൻഐവിയിലേക്ക് അയച്ചു . ശേഷം ശനി വൈകിട്ട്‌ ആറരയോടെ വന്ന ഫലത്തിലാണ്നിപ്പയാണെന്ന് കണ്ടെത്തിയത് . ഇതിന് പിന്നാലെ കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

ഇതേത്തുടർന്ന് ആരോഗ്യവകുപ്പ് നിലവിൽ 246 പേരെയാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . ഇതിൽ 63 പേർ ഹൈറിസ്ക് വിഭാഗത്തിലാണ്. അതിനാൽ ഈ വിഭാഗത്തിൽലുള്ളവരുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കും. അതേസമയം പതിനാലുകാരനുമായി സമ്പർക്കത്തിലുണ്ടായിരുന്ന രണ്ട് കുട്ടികൾക്ക് പനി ബാധിച്ചിട്ടുണ്ട്. ഇവർ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് നിലവിൽ ഇപ്പോൾ . ഇവരുടെ സാമ്പിളുകൾ ഞായറാഴ്ച പരിശോധിക്കും. ഉച്ചയോടെ ഫലം പുറത്തുവരും എന്നാണ് ലഭിക്കുന്ന വിവരം .

എന്നാൽ കുട്ടിയുമായി സമ്പർക്കത്തിലില്ലാത്ത പ്രദേശവാസി ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ‌ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാളുടെയും സ്രവവും പരിശോധിക്കും.രോഗം കണ്ടെത്തിയ സാഹചര്യത്തിൽ വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവർക്ക് അവശ്യസാധനങ്ങളും മരുന്നുകളും എത്തിക്കുന്നതിനായി തദ്ദേശസ്ഥാപനങ്ങൾ വളണ്ടിയർമാരെയും നിയോഗിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *