Your Image Description Your Image Description

കര്‍ണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലില്‍ മലയാളിയായ ലോറി ഡ്രൈവർ അർജുൻ കുടുങ്ങിയ സംഭവo രക്ഷാപ്രവർത്തനം വേ​ഗത്തിലല്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു . പ്രദേശത്ത് നിലവിൽ നടക്കുന്നത് രക്ഷാപ്രവർത്തനമല്ല, മറിച്ച് റോഡ് ക്ലിയറൻസാണ്. അധികൃതര്‍ നിരുത്തരവാദപരമായി പെരുമാറുന്നുവെന്നും അര്‍ജുന്റെ ബന്ധു ജിതിന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

സാങ്കേതികത്വം പറഞ്ഞ് രക്ഷാപ്രവര്‍ത്തനം വൈകിപ്പിക്കുകയാണ്. പത്ത് മിനിറ്റ് മുന്നേ പോയപ്പോഴും പ്രദേശത്ത് ​ഗതാ​ഗതം ശരിയാക്കുന്ന നടപടിയാണ് പുരോഗമിക്കുന്നത്. അവർ പേടിച്ചിട്ടാണോ എന്ന് അറിയില്ല. പേടിയാണെങ്കില്‍ സൈന്യത്തിന്റെ സഹായം തേടണം. സൈന്യമെത്തുമെന്ന് തങ്ങളെ അറിയിച്ചിരുന്നു.

‘അപകടം നടന്ന സ്ഥലത്തേക്ക് അധികൃതര്‍ക്ക് രണ്ട് സ്ഥലങ്ങളില്‍നിന്ന് പ്രവേശിക്കാനാകും. കുംത വഴിയും അങ്കോള വഴിയും. ഇവിടെ ഒരു ഉപകരണവും എത്തിച്ചിട്ടില്ല. ആറ് ജെ.സി.ബി.യും മണ്ണ് നീക്കുന്ന ടിപ്പറുമുണ്ട്. ഒരു ജീവന്‍ അതിനുള്ളിലുണ്ടെന്നും പറഞ്ഞിട്ടും, എന്താ അറിയില്ല പേടിച്ചിട്ടായിരിക്കും. ഞങ്ങള്‍ പോയിനോക്കാമെന്ന് പറഞ്ഞെങ്കിലും അനുവദിച്ചില്ല’, ജിതിൻ പറഞ്ഞു.

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *