Your Image Description Your Image Description

 

പാലക്കാട് : സര്‍ക്കാരിന്റെ ഉടമസ്ഥതയിൽ മരുതറോഡ് കൂട്ടുപാതയിൽ പ്രവർത്തിക്കുന്ന നിര്‍ഭയ കേന്ദ്രത്തില്‍നിന്ന് 19 പെണ്‍കുട്ടികള്‍ സുരക്ഷാജീവനക്കാരുടെ കണ്ണ് വെട്ടിച്ച് പുറത്തുചാടി. തുടർന്ന് മണിക്കൂറുകളോളo പോലീസ് നടത്തിയ തിരച്ചില്‍ ഇവരെ കണ്ടെത്തുകയായിരുന്നു . വെള്ളിയാഴ്ച രാത്രി എട്ടുമണിക്കായിരുന്നു സംഭവം. പോക്‌സോ കേസുകളിലെ അതിജീവിതകളമടക്കമാണ് ചാടുപോകാൻ ശ്രമം നടത്തിയത് .

കുറേ ദിവസങ്ങളായി കുട്ടികള്‍ വീട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടിരുന്നതായി കസബ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. കേന്ദ്രത്തിലെ അധികൃതരാണ് കുട്ടികളെ കാണാനില്ലാത്ത വിവരം പോലീസില്‍ അറിയിച്ചത്. തുടർന്ന് വിവരമറിഞ്ഞ് കസബ പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം ദേശീയപാതയിലുള്‍പ്പെടെ തിരച്ചില്‍ ആരംഭിച്ചു . ആദ്യ തിരച്ചിലിൽ 15 പേരെയും . പിന്നീട് രാത്രി ഒരുമണിയോടെ ബാക്കിയുള്ള നാലുപേരെ കല്ലേപ്പുള്ളിക്ക് സമീപത്തുനിന്നുമായി കണ്ടെത്തി. ശേഷം അഞ്ചുമണിക്കൂറിനകം മുഴുവന്‍ കുട്ടികളെയും കണ്ടെത്തി . കസബ സ്റ്റേഷനിൽ കളക്ടര്‍ എസ്. ചിത്ര എത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു . കൊപ്പത്തുണ്ടായിരുന്ന നിര്‍ഭയ കേന്ദ്രം കുറച്ചുകാലം മുമ്പാണ് കൂട്ടുപാതയിലേക്ക് മാറ്റി സഥാപിച്ചത് .

Leave a Reply

Your email address will not be published. Required fields are marked *