Your Image Description Your Image Description

2700 കോടി ഡോളറിന്റെ കരാറുകളിൽ സൗദി അറേബ്യയും ഇന്തോനേഷ്യയും ഒപ്പുവെച്ചു. ഇന്തോനേഷ്യൻ പ്രസിഡൻറ് പ്രബോവോ സുബിയാന്റെ സൗദി സന്ദർശനത്തിനിടയിലാണ് ശുദ്ധമായ ഊർജം, പെട്രോകെമിക്കൽ വ്യവസായങ്ങൾ, വ്യോമയാന ഇന്ധന സേവനങ്ങൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾ തമ്മിൽ നിരവധി കരാറുകൾ ഒപ്പുവെച്ചത്.

ബുധനാഴ്ച സൗദിയിലെത്തിയ പ്രബോവോ സുബിയാന് ജിദ്ദ അൽ സലാം പാലസിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ഊഷ്മളവും രാജകീയവുമായ വരവേൽപാണ് നൽകിയത്. തുടർന്ന് ഇരുവരും കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളും എല്ലാ മേഖലകളിലും അവ വികസിപ്പിക്കാനുള്ള വഴികളും അവർ അവലോകനം ചെയ്തു. സാമ്പത്തിക ബന്ധങ്ങളുടെ ശക്തിയെ പ്രശംസിക്കുകയും പ്രത്യേകിച്ച് മുൻഗണനാ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിന്റെയും സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിന് പിന്തുണ നൽകുന്നതിന്റെയും വിവിധ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിന് ‘സൗദി വിഷൻ 2030’ഉം ഇന്തോനേഷ്യയുടെ ‘ഗോൾഡൻ വിഷൻ 2045’ഉം നൽകുന്ന അവസരങ്ങൾ മുതലെടുക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചും ഇരുവരും ധാരണയായി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts