Your Image Description Your Image Description

ബ്രസീൽ ഉൾപ്പെടെ എട്ട് രാജ്യങ്ങൾക്കുമേൽ പുതിയ വ്യാപാര തീരുവ പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്‍റ്  ഡോണൾഡ് ട്രംപ്.ബ്രസീലിന് 50 ശതമാനം തീരുവയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ബ്രസീലിന് പുറമെ അൾജീരിയ, ബ്രൂണെ, ഇറാഖ്, ലിബിയ, മോൾഡോവ, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്ക് അയച്ച വ്യാപാര തീരുവ സംബന്ധിച്ച കത്തുകൾ ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവച്ചു. അൾജീരിയ, ഇറാഖ്, ലിബിയ, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്ക് 30 ശതമാനവും ബ്രൂണെക്കും മോൾഡോവക്കും 25 ശതമാനവും, ഫിലിപ്പീൻസിന് 20 ശതമാനവും തീരുവയാണ് ചുമത്തിയത്.

ബ്രസീലിയൻ ഇറക്കുമതിക്ക് ചുമത്തിയിരിക്കുന്ന 50 ശതമാനം തീരുവ ഉൾപ്പെടെ എല്ലാ പുതിയ താരിഫുകളും ഓഗസ്റ്റ് ഒന്നിന് പ്രാബല്യത്തിൽ വരും. ബ്രസീലിന് മേലുള്ള ട്രംപിന്റെ ഉയർന്ന തീരുവ പ്രഖ്യാപനം രാജ്യത്തിന്റെ മുൻ പ്രസിഡന്റ് ജെയർ ബോൾസോനാരോക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന നിയമനടപടികൾക്കുള്ള പ്രതികാരമാണെന്നാണ് റിപ്പോർട്ട്. കൂടാതെ ബ്രസീലിന് ഏർപ്പെടുത്തിയിരിക്കുന്ന 50% താരിഫ് എല്ലാ മേഖലാ താരിഫുകളിൽനിന്നും വ്യത്യസ്തമായിരിക്കുമെന്നും റിപ്പോർട്ടുണ്ട്. ഏപ്രിലിൽ ബ്രസീലിന് മേൽ ഏർപ്പെടുത്തിയ 10 ശതമാനം നിരക്കിൽനിന്ന് വൻതോതിലുള്ള വർധനയാണ് ഏർപ്പെടുത്തിയതെന്ന് ട്രംപ് കത്തിൽ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts