Your Image Description Your Image Description

ബോയിങ് 787, 737 വിമാനങ്ങളിലെ ഇന്ധന സ്വിച്ച് സംവിധാനങ്ങളിൽ മുൻകരുതൽ പരിശോധനകൾ നടത്തിയതായി ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ. പ്രദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഒമാൻ എയർ ചീഫ് ഓപറേറ്റിങ് ഓഫിസർ ക്യാപ്റ്റൻ നാസർ അൽ സാൽമിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. റെഗുലേറ്ററി മാർഗനിർദേശങ്ങൾക്കനുസൃതമായി, മുൻകരുതൽ നടപടിയായും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളോടുള്ള തങ്ങളുടെ നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമായും എല്ലാ ബോയിങ് 787, 737 വിമാനങ്ങളിലും ഇന്ധന സ്വിച്ച് പരിശോധനകൾ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഒമാൻ എയറിന് എട്ട് ബോയിങ് 787 വിമാനങ്ങളും 23 ബോയിങ് 737 വിമാനങ്ങളുമാണുള്ളത്. ബോയിങ്ങും യുനൈറ്റഡ് സ്റ്റേറ്റ്സ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും ഇന്ധന സ്വിച്ച് ലോക്കുകളുടെ സുരക്ഷ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഒമാൻ എയർ, ഇത്തിഹാദ്, സിംഗപ്പൂർ എയർലൈൻസ് എന്നിവയുൾപ്പെടെ നിരവധി വിമാനക്കമ്പനികൾ പ്രവർത്തന ഉറപ്പിന്റെയും സുരക്ഷാതുടർച്ചയുടെയും താൽപര്യാർഥം കൂടുതൽ മുൻകരുതൽ നടപടികൾക്ക് തീരുമാനിച്ചിരിക്കുകയാണ്. ജൂലൈ 21നകം എല്ലാ ബോയിങ് 787, 737 വിമാനങ്ങളിലെയും ഇന്ധന സ്വിച്ച് ലോക്കിങ് സംവിധാനങ്ങളുടെ മുൻകരുതൽ പരിശോധനകൾക്ക് ഇന്ത്യയുടെ സിവിൽ ഏവിയേഷൻ റെഗുലേറ്റർ വിമാനക്കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സമീപകാല സാങ്കേതിക അവലോകനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നിർദേശം. കഴിഞ്ഞ തിങ്കളാഴ്ച യുനൈറ്റഡ് അറബ് എമിറേറ്റ്‌സിലെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായ ഇത്തിഹാദ്, തങ്ങളുടെ എല്ലാ പൈലറ്റുമാരോടും ഫ്ലീറ്റിലുള്ള 787 വിമാനങ്ങളിലെയും ഇന്ധന സ്വിച്ചുകൾ പരിശോധിക്കാൻ ആവശ്യപ്പെട്ടിരുന്നു.

Related Posts