Your Image Description Your Image Description

ഖരീഫ് സീസണിൽ സജീവമാകുന്ന സലാലയിലെ ഇളനീർ കടകളിൽ പരിശോധനയുമായി അധികൃതർ. ദോഫാർ ഗവർണറേറ്റിലെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി, ദോഫാർ മുനിസിപ്പാലിറ്റിയുടെയും ലേബർ ഡയറക്ടറേറ്റ് ജനറലിന്റെയും ഏകോപനത്തോടെയാണ് സംയുക്ത പരിശോധന കാമ്പയിൻ നടത്തിയത്. സുരക്ഷിതമായ ഉപഭോക്തൃ വിപണി ഉറപ്പാക്കുന്നതിനും മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് പരിശോധന. 56 സ്റ്റാളുകളിൽ പരിശോധന നടത്തുകയും നിരവധി ലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു.വാഴപ്പഴം പഴുക്കാൻ ഉപയോഗിച്ചതായി കരുതുന്ന നിരോധിത രാസവസ്തുക്കൾ അധികൃതർ പിടിച്ചെടുത്തു.

കൂടാതെ ഇളനീരിൽ നിയമവിരുദ്ധമായി പഞ്ചസാര ചേർക്കുന്നതായി കണ്ടെത്തിയ വ്യക്തികളെയും പിടികൂടി.ഉപഭോക്താക്കൾക്കുള്ള വിലവിവര പട്ടിക അവ്യക്തമായി പ്രദർശിപ്പിക്കുക, അംഗീകൃത ആരോഗ്യ, സാങ്കേതിക ആവശ്യകതകൾ പാലിക്കാതിരിക്കുക തുടങ്ങിയവക്ക് 10 സ്റ്റാളുകൾ അടച്ചുപൂട്ടാൻ നിർദേശം നൽകി. സുരക്ഷയും പൊതു ശുചിത്വ മാനദണ്ഡങ്ങളും പാലിക്കാത്തതിനാൽ തേങ്ങ മുറിക്കുന്നതിന് ഉപയോഗിച്ചിരുന്ന 52 മരമേശകൾ നീക്കം ചെയ്തു. അവബോധം വളർത്തുക, അനുചിതമായ വാണിജ്യ രീതികൾ തടയുക, ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള നിയന്ത്രണ ശ്രമങ്ങളുടെ ഭാഗമാണ് ഈ കാമ്പയിനെന്ന് അതോറിറ്റി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *