Your Image Description Your Image Description

ഇത്തിഹാദ് റെയിലിന്‍റെ അതിവേഗ യാത്രാ ട്രെയ്ൻ യാഥാര്‍ഥ്യത്തിലേക്ക് അടുക്കുന്നു. പദ്ധതി പ്രാവര്‍ത്തികമാവുന്നതോടെ അബൂദബിയില്‍ നിന്ന് ദുബൈയില്‍ എത്താന്‍ കേവലം 30 മിനിറ്റ് മാത്രം മതിയാവും. 17 വര്‍ഷമായുള്ള യു.എ.ഇയുടെ സ്വപ്‌നപദ്ധതി അടുത്ത വര്‍ഷം മുതല്‍ യാഥാര്‍ഥ്യമാവുമെന്നാണ് കരുതുന്നത്. റെയിൽ ശൃംഖലയുടെ നിര്‍മാണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.

പാസഞ്ചര്‍ സ്റ്റേഷനുകളുടെ നിര്‍മാണങ്ങള്‍ പുരോഗമിക്കുകയാണ്. 2009 ജൂണില്‍ തുടക്കം കുറിച്ച ഇത്തിഹാദ് റെയില്‍ പദ്ധതി പൂര്‍ത്തിയാവുന്നതോടെ യു.എ.ഇയുടെ ഗതാഗതരംഗത്തിന്‍റെ മുഖച്ഛായ തന്നെ മാറും. വിവിധ എമിറേറ്റുകള്‍ക്കിടയില്‍ ചരക്ക് നീക്കവും പാസഞ്ചര്‍ ഗതാഗതവും ഇത്തിഹാദ് റെയില്‍ സുഗമമാക്കും.

1200 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയിലൂടെ 2030ഓടെ ആറുകോടിയിലേറെ ടണ്‍ ചരക്കും 365 കോടി യാത്രികരെയും ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അബൂദബി സൗദി അതിര്‍ത്തിയായ ഗുവീഫത്തില്‍ നിന്ന് തുടങ്ങി ഫുജൈറ വരെ നീളുന്നതാണ് ഇത്തിഹാദ് റെയില്‍ ശൃംഖല. പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയായതിനെ തുടര്‍ന്ന് 2016 മുതല്‍ ഷാഹില്‍ നിന്നും ഹബ്ഷാനില്‍ നിന്നും സള്‍ഫര്‍ ഗ്രാന്യൂളുകള്‍ റുവൈസിലേക്ക് കൊണ്ടുപോവുന്നുണ്ട്.

Related Posts