Your Image Description Your Image Description

കുസും -സി പദ്ധതിയിലൂടെ 745 മെഗാവാട്ട് സൗരോർജ ഉല്‍പാദനം ലക്ഷ്യമിടുന്നതായി കര്‍ണാടക സര്‍ക്കാര്‍. പദ്ധതി പ്രകാരം സംസ്ഥാനത്ത് ഇതുവരെ 200 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിച്ചു.വരുംമാസങ്ങളില്‍ 545 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള സൗരോർജ യൂനിറ്റുകള്‍ 93 സ്ഥലങ്ങളിലായി സ്ഥാപിക്കുമെന്നും അവ പകല്‍ സമയത്ത് തടസ്സമില്ലാതെ വൈദ്യുതി പ്രദാനം ചെയ്യുമെന്നും ഊര്‍ജമന്ത്രി കെ.ജെ. ജോര്‍ജ് പറഞ്ഞു.

ഹാസനിൽ ഊര്‍ജ വകുപ്പിന്‍റെ പുരോഗതി അവലോകന യോഗത്തിന് ശേഷം വാർത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കുസും -സി പദ്ധതിയുടെ കീഴില്‍ കാർഷിക പമ്പ് സെറ്റുകളുടെ ഫീഡർ സോളറൈസേഷൻ വഴി 2400 മെഗാവാട്ട് സൗരോർജ വൈദ്യുതി ഉല്‍പാദിപ്പിക്കുക എന്നതാണ് സര്‍ക്കാറിന്‍റെ ലക്ഷ്യം. കുസും-സി പദ്ധതിയുടെ കീഴിലുള്ള സൗരോർജ പവര്‍ യൂനിറ്റ് ഗൗരിബിദന്നൂരില്‍ അടുത്തിടെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തതായും ഫീഡര്‍ സോളറൈസേഷൻ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts