Your Image Description Your Image Description

ലണ്ടൻ: ഇറാൻ സൈനിക ഉപദേഷ്ടാവ് സിറിയൻ തലസ്ഥാനത്ത് കൊല്ലപ്പെടുകയും അറബിക്കടലിൽ ഇന്ത്യൻ ചരക്കുകപ്പൽ ആക്രമണത്തിൽ ഇറാന്റെ പങ്ക് ആരോപിക്കപ്പെടുകയും ചെയ്തതിനു പിന്നാലെ തെഹ്റാനെ ലക്ഷ്യമിട്ട് യു.എൻ അന്താരാഷ്ട്ര ആണവോർജ സമിതി വെളിപ്പെടുത്തലും.

ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യക്കെതിരെ ലോകമെങ്ങും രോഷം പടരുന്നതിനിടെയാണ് ഇറാൻ ആണവായുധശേഷിയുള്ള സമ്പുഷ്ട യുറേനിയം ഉൽപാദനം വർധിപ്പിച്ചെന്ന ആണവോർജ സമിതി വെളിപ്പെടുത്തൽ. ഇറാൻ നീക്കം ആശങ്ക ഉയർത്തുന്നതാണെന്ന് അമേരിക്ക പ്രതികരിച്ചു.

നേരത്തേ കുറച്ചുകൊണ്ടുവന്ന സമ്പുഷ്ട യുറേനിയം ഉൽപാദനം കഴിഞ്ഞ ആഴ്ചകളിൽ മൂന്നിരട്ടി കൂട്ടിയെന്ന് സമിതി റിപ്പോർട്ട് പറയുന്നു. നഥാൻസ്, ഫോർദോ നിലയങ്ങളിൽ 60 ശതമാനം സമ്പുഷ്ട യുറേനിയം പ്രതിമാസം ഒമ്പതു കിലോ ആണ് ഉൽപാദിപ്പിക്കുന്നത്. ജൂണിൽ പ്രതിമാസം മൂന്നു കിലോ ആയിരുന്നതാണ് ഉയർത്തിയത്.

ആണവായുധ നിർമാണത്തിന് 90 ശതമാനം സമ്പുഷ്ട യുറേനിയമാണ് വേണ്ടത്. അതുകൊണ്ടുതന്നെ, നിലവിലെ ഉൽപാദനം ആണവായുധ ഉൽപാദനത്തിനല്ലെന്നും പൂർണമായി നിയമപ്രകാരമാണെന്നും ഇറാൻ ആണവോർജ മേധാവി മുഹമ്മദ് ഇസ്‍ലാമി പറഞ്ഞു. എന്നാൽ, ഇത് അംഗീകരിക്കാനാകില്ലെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *