Your Image Description Your Image Description
Your Image Alt Text

 

ബരാബങ്കി: സ്വന്തം സഹോദരിയുടെ വിവാഹത്തിന് സമ്മാനം വാങ്ങി നൽകിയതിൻറെ പേരിൽ ഭാര്യയും സഹോദരന്മാരും ചേർന്ന് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ബരാബങ്കി എന്ന ഗ്രാമത്തിലാണ് ദാരുണമായ കൊലപാതകം നടന്നത്. ചന്ദ്ര പ്രകാശ് മിശ്ര (35) എന്ന യുവാവിനെയാണ് ഭാര്യ ചാബിയും സഹോദരന്മാരും ചേർന്ന് അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് സംഭവം.

വരുന്ന ഏപ്രിൽ 26നാണ് ചന്ദ്ര പ്രകാശിന്റെ സഹോദരിയുടെ വിവാഹം നിശ്ചയിച്ചത്. സഹോദരിയുടെ വിവാഹത്തിന് സ്വർണ്ണ മോതിരവും ടിവിയുമാണ് ചന്ദ്ര പ്രകാശ് സമ്മാനമായി നൽകിയത്. എന്നാൽ, ഇവ നൽകുന്നതിനോട് ഭാര്യ ചാബിക്ക് ആദ്യമേ എതിർപ്പായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. സമ്മാനം വാങ്ങുന്നത് സംബന്ധിച്ച് ഇരുവരും തമ്മിൽ നേരത്തെ പലതവണ വഴക്കിട്ടിരുന്നു. സ്വർണ മോതിരവും ടിവിയും വാങ്ങി കൊടുക്കേണ്ടെന്നും സഹോദരിക്ക് സമ്മാനമൊന്നും നൽകേണ്ടെന്നും ഭാര്യ ശാഠ്യം പിടിച്ചു.

എന്നാൽ ചന്ദ്ര പ്രകാശ് തൻറെ സഹോദരിക്ക് സമ്മാനം നൽകാനായി സ്വർണ മോതിരവും ടിവിയും വാങ്ങി. തൻറെ എതിർപ്പ് അവഗണിച്ച് സമ്മാനം നൽകിയതിനെ തുടർന്ന് ഭാര്യ ഭർത്താവുമായി വഴക്കിട്ടു. തുടർന്ന് ഇവർ തന്റെ സഹോദരങ്ങളെ വിളിച്ചു വരുത്തി. തുടർന്ന് ചാബിയും സഹാദരങ്ങളും ചേർന്ന് ചന്ദ്ര പ്രകാശിനെ ആക്രമിക്കുകയായിരുന്നു. ഒരു മണിക്കൂറോളം വടികൊണ്ടും ഇഷ്ടിക കൊണ്ടും തലക്ക് മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മർദ്ദനത്തിൽ ഗുരുതരമായ പരിക്കേറ്റ ഇയാളെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സയ്ക്കിടെ ചന്ദ്ര പ്രകാശിൻറെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ ചാബിയും സഹോദരന്മാരും ഉൾപ്പെടെ അഞ്ചു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും മറ്റാർക്കെങ്കിലും ആക്രമണത്തിൽ പങ്കുണ്ടോ എന്നതടക്കം പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *